വ്യവസായലോകത്തിനോടുള്ള അഭ്യർഥന; വയനാട് പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം; പി. രാജീവ്

കളമശേരി:വയനാട്ടിൽ സംഭവിച്ച ദുരന്തം സമചിത്തതയോടെയാണ് കേരളം നേരിടുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി 200ലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഈ ഉരുൾപൊട്ടൽ മാറിക്കഴിഞ്ഞു എന്ന് വ്യവസായ മന്ത്രി പി. രാജീവ്.


വയനാടിനൊപ്പം കേരളത്തിലെ വ്യവസായലോകവും ഒന്നിച്ച് നിൽക്കേണ്ട സന്ദർഭമാണിത്. സംസ്ഥാന പൊതുമേഖലാ വ്യവസായശാലകൾ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനായി സഹായം നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇതിന്‍റെ ഭാഗമായി കെഎംഎംഎൽ 50 ലക്ഷം കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. നൂറുകണക്കിന് വീടുകളുൾപ്പെടെ ഒരു നാടിനെയാകെ കൊണ്ടുപോയ ദുരന്തത്തിൽ നിന്ന് വയനാടിനെ കരകയറ്റുന്നതിനായി മുഴുവൻ വ്യവസായലോകവും സംസ്ഥാന സർക്കാരിനൊപ്പം നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം…

വ്യവസായലോകത്തിനോടുള്ള അഭ്യർഥന. വയനാട്ടിൽ സംഭവിച്ച ദുരന്തം സമചിത്തതയോടെയാണ് കേരളം നേരിടുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി 200ലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഈ ഉരുൾപൊട്ടൽ മാറിക്കഴിഞ്ഞു.

വയനാടിനൊപ്പം എല്ലാവർക്കും കൂടെ കേരളത്തിലെ വ്യവസായലോകവും ഒന്നിച്ച് നിൽക്കേണ്ട സന്ദർഭമാണിത്. സംസ്ഥാന പൊതുമേഖലാ വ്യവസായശാലകൾ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനായി സഹായം നൽകുന്നുണ്ട്.

ഇതിന്‍റെ ഭാഗമായി കെഎംഎംഎൽ ഇന്ന് 50 ലക്ഷം രൂപ കൈമാറുകയുണ്ടായി. നൂറുകണക്കിന് വീടുകളുൾപ്പെടെ ഒരു നാടിനെയാകെ കൊണ്ടുപോയ ദുരന്തത്തിൽ നിന്ന് വയനാടിനെ കരകയറ്റുന്നതിനായി മുഴുവൻ വ്യവസായലോകവും സംസ്ഥാന സർക്കാരിനൊപ്പം നിൽക്കണമെന്ന് അഭ്യർഥിക്കുകയാണ്.

ഇതിനായി നിങ്ങളുടെ മറ്റ് സഹായങ്ങൾക്കൊപ്പം വയനാട് പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് അഭ്യർഥിക്കുന്നു.

Related posts

Leave a Comment