‘പ്രായപരിധിയിൽ ഇളവ് കിട്ടുന്നവർക്കും പാർട്ടി ജനറൽ സെക്രട്ടറിയാകാം’: പ്രകാശ് കാരാട്ട്

ന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസിൽ ഒന്നോ രണ്ടോ നേതാക്കൾക്കു മാത്രമായിരിക്കും പ്രായപരിധിയിൽ ഇളവ് ആലോചിക്കുകയെന്നു സിപിഎം പിബി കോഡിനേറ്റർ പ്രകാശ് കാരാട്ട്.

പ്രായപരിധിയിൽ ഇളവു കിട്ടുന്നവർക്കും ജനറൽ സെക്രട്ടറിയാകാൻ തടസമില്ലെന്നും പിബിയിലെ ഏറ്റവും മുതിർന്ന അംഗംതന്നെ ജനറൽ സെക്രട്ടറിയാകണമെന്നില്ലെന്നും ഒരു മാധ്യമത്തോടു സംസാരിക്കവേ കാരാട്ട് വ്യക്തമാക്കി.

ചർച്ചയിൽ ഉയരുന്ന നിർദേശം അനുസരിച്ചാകും ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുക. കേന്ദ്രകമ്മിറ്റി 75 വയസ് പ്രായപരിധി നിലനിര്‍ത്തുമെന്ന് മാത്രമാണ് തീരുമാനിച്ചിട്ടുള്ളു. ഇത് കേന്ദ്ര കമ്മിറ്റിക്കാണ് കാലാകാലങ്ങളിൽ തീരുമാനിക്കാൻ കഴിയുന്നത്.

ഒരിക്കൽ ഇളവ് നല്കിയാൽ അവർ സിസിയിലെ പൂർണ അംഗങ്ങളാണ്. അവർക്ക് ജനറൽ സെക്രട്ടറിയാകാൻ തടസമില്ല. ജനറൽ സെക്രട്ടറിയാകാൻ ഒരാൾക്കുള്ള യോഗ്യത സിസി അംഗമാകണം എന്നതു മാത്രമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Related posts

Leave a Comment