സത്യമാണോ കുഞ്ഞേ..! കാമുകിയെ കാണാൻ വീട്ടിലെത്തി; വീട്ടുകാർ കണ്ടതോടെ എങ്ങോട്ടെന്നില്ലാതെ ഓടിയ പാക്കിസ്ഥാൻ യുവാവ് അതിർത്തി കടന്നെത്തിയത് രാജസ്ഥാനിൽ

ജയ്പൂർ: കാമുകിയുടെ ബന്ധുക്കളിൽ നിന്നും രക്ഷപെടാൻ നിർത്താതെ ഓടി. പാക്കിസ്ഥാനിലെ അതിർത്തിയും കടന്ന് യുവാവ് ഓടിയെത്തിയത് രാജസ്ഥാനിലെ ബാർമറിൽ. അതിർത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാനെ പൗരനെ ബിഎസ്എഫ് പിടികൂടി.

ജഗ്‌സി കോലി എന്നാണ് യുവാവിന്‍റെ പേര്. പിടികൂടിയ യുവാവിനെ ചോദ്യം ചെയ്യലിനായി പ്രാദേശിക പോലീസിന് കൈമാറുകയായിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ, കാമുകിയുടെ കുടുംബാംഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അതിർത്തി കടക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞതായി എസ്പി ബാർമർ നരേന്ദ്ര സിംഗ് മീണ പറഞ്ഞു.

പാക്കിസ്ഥാനിലെ തർപാർക്കർ ജില്ലയിൽ കാമുകിയെ കാണാൻ പോയെന്നും എന്നാൽ അവളുടെ വീട്ടിൽ വച്ച് ബന്ധുക്കൾ കണ്ടുവെന്നും തുടർന്ന് രക്ഷപെടുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.

ജീവനൊടുക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് അതിർത്തി കടന്നതെന്നും യുവാവ് പറഞ്ഞതായും എസ്പി വ്യക്തമാക്കി.

പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും രഹസ്യാന്വേഷണ ഏജൻസികൾ സംയുക്തമായി ചോദ്യം ചെയ്യൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment