വയനാട് ഉരുൾപൊട്ടൽ; തൃശൂരില്‍ ഇത്തവണ പുലികളിറങ്ങില്ല, കുമ്മാട്ടിക്കളിയുമില്ല

തൃശൂര്‍: ഓണാഘോഷത്തിന്‍റെ ഭാഗമായി തൃശൂരിൽ നടത്താറുള്ള പുലിക്കളിയും കുമ്മാട്ടിക്കളിയും ഇത്തവണ ഒഴിവാക്കി. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കിയതെന്ന് അധികൃതർ പറഞ്ഞു.

വെള്ളിയാഴ്ച ചേർന്ന കോര്‍പറേഷൻ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് കോര്‍പ്പറേഷൻ യോഗം തീരുമാനിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

സെപ്റ്റംബര്‍ 18ന് പുലിക്കളിയും 16,17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളിയും നടക്കേണ്ടിയിരുന്നത്. പുലികളിക്കും കുമ്മാട്ടിക്കളിയ്ക്കുമുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു.

എന്നാല്‍, കേരളം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടിലുണ്ടായത്. ഈ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കാൻ കൂട്ടായ തീരുമാനം എടുക്കുകയായിരുന്നുവെന്ന് കോര്‍പ്പറേഷൻ അധികൃതര്‍ വ്യക്തമാക്കി.

ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലന്ന് തൃശൂര്‍ കോര്‍പറേഷൻ യോഗം തീരുമാനിച്ചു.

 

Related posts

Leave a Comment