കോഴിക്കോട്: സിപിഎം നേതാക്കൾക്കെതിരേ ഭീഷണി പ്രസംഗവുമായി പി.വി. അൻവർ. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി.
‘മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണിത്. ഒരു തര്‍ക്കവുമില്ല ഞങ്ങള്‍ തലയ്ക്കേ അടിക്കൂ’ – പ്രവർത്തകരെ പറഞ്ഞു വിടുന്ന തലകൾക്കെതിരേ അടിക്കുമെന്ന സൂചനയോടെ അൻവർ പറഞ്ഞു.
ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്നുതന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അൻവർ പറഞ്ഞു. ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. അൻവറിന്റെ ഒപ്പം നടന്നാൽ കുടുംബം അടക്കം പണി തീര്‍ത്തുകളുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജ്. ഭീഷണിക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും പി.വി. അൻവര്‍ കൂട്ടിച്ചേർത്തു.
സിപിഎം ഭരിച്ചിരുന്ന ചുങ്കത്തറ പഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിക്കുകയും ഇടതുമുന്നണിക്ക് ഭരണം നഷ്ടമാകുകയും ചെയ്തിരുന്നു. പത്ത് അംഗങ്ങള്‍ വീതം ഉണ്ടായിരുന്ന ഭരണസമിതിയില്‍ പി.വി. അന്‍വര്‍ ഇടപെട്ട് ഒരംഗത്തെകൊണ്ട് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യിപ്പിക്കുകയായിരുന്നു. ഇതാണ് സിപിഎം നേതൃത്വത്തെ പ്രകോപിപ്പിച്ചത്. പണം കൊടുത്താണ് പഞ്ചായത്തംഗത്തെ പി.വി. അന്‍വര്‍ വിലയ്ക്കെടുത്തതെന്നാണ് സിപിഎം ആരോപണം.