ഞാനിരിക്കുമ്പം ഒരുത്തനും ചാടണ്ട..! അനുയോജ്യമായ സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വടകരയിൽ പുതിയ സബ്ജയിൽ പണിയും; സബ്ജയിലിന്‍റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമെന്ന് ആർ ശ്രീലേഖ

വടകര: അനുയോജ്യമായ സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വടകരയിൽ പുതിയ സബ്ജയിൽ പണിയുന്നതിനു വേണ്ട എല്ലാകാര്യങ്ങളും നടത്തുമെന്ന് ജയിൽ ഡിജിപി ആർ.ശ്രീലേഖ പറഞ്ഞു. ഒൗദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായി വടകര സബ്ജയിലിലെത്തിയപ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

എൻഡിപിഎസ് കോടതിയടക്കം ഉള്ളപ്പോഴും വടകരയിൽ സബ്ജയിലിന്‍റെ അവസ്ഥ പരിതാപകരമാണ്. ഇതിനു പരിഹാരമായി പുതുപ്പണത്ത് ഇറിഗേഷൻ വകുപ്പിന്‍റെ സ്ഥലം സബ്ജയിലിനായി കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ബന്ധപ്പെട്ട വകുപ്പ് കൈമാറാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. അതിനാൽ വേറെ അനുയോജ്യ സ്ഥലം ലഭിച്ചാൽ പുതിയ ജയിലിനുള്ള എല്ലാ നടപടികളും അതിവേഗം തുടങ്ങുമെന്ന് ഡിജിപി പറഞ്ഞു.

ട്രഷറിക്കരികിൽ ഇടുങ്ങിയ സ്ഥലത്താണ് നിലവിൽ സബ്ജയിൽ ഉള്ളത്. ഇവിടെ സൗകര്യങ്ങളുടെ അഭാവവും സുരക്ഷാ പ്രശ്നങ്ങളുമുണ്ട്. മാസങ്ങൾക്കു മുൻപ് ഇവിടെനിന്നു മയക്കുമരുന്നു കേസ് പ്രതി ജയിൽ ചാടിയിരുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ വടകരയിൽ പുതിയ ജയിൽവേണമെന്ന ആവശ്യം ശക്തമാണ്.

Related posts