ആത്മഹത്യയ്ക്കുമുമ്പുള്ള നടി പ്രത്യുക്ഷയുടെ അവസാന സംഭാഷണം പുറത്ത്, ലൈംഗികവൃത്തിക്കിറങ്ങാന്‍ രാഹുല്‍ നിര്‍ബന്ധിച്ചതായി സൂചന, രാഹുലിനെതിരേ കുരുക്ക് മുറുകുന്നു

pബാലികവധു സീരിയലിലൂടെ പ്രശസ്തയായ നടി പ്രത്യുഷ ബാനര്‍ജിയുടെ അവസാന സംഭാഷണം പുറത്ത്. കാമുകന്‍ രാഹുല്‍രാജുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്. ഈ വര്‍ഷം ഏപ്രില്‍ രണ്ടിന് ആത്മഹത്യ ചെയ്യുന്നതിന് മിനിറ്റുകള്‍ക്കുമുമ്പുള്ള സംഭാഷണമാണ് പുറത്തായത്. രാഹുല്‍രാജ് പ്രത്യുഷയെ ലൈംഗികവൃത്തിക്കു നിര്‍ബന്ധിച്ചിരുന്നതായിട്ടാണ് സൂചന. മൂന്നുമിനിറ്റ് നീളുന്ന സംഭാഷണത്തിലുടനീളം പ്രത്യുഷ കാമുകനോട് കയര്‍ക്കുകയാണ്. ‘ജീവിതത്തില്‍ ഞാന്‍ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. ജീവിതത്തിലുടനീളം…അഭിനയത്തിലും ജോലിയിലുമെല്ലാം. ഞാന്‍ ഇവിടെ വന്നത് എന്നെത്തന്നെ വില്ക്കാനല്ല, അഭിനയിക്കാനാണ്. ജോലി ചെയ്തു ജീവിക്കാനാണ്. രാഹുല്‍, എന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ക്കു ഊഹിക്കാന്‍ പോലുമാകില്ല’ പ്രത്യുഷയുടെ വാക്കുകള്‍.

കാമുകന്‍ രാഹുല്‍ രാജു് സിംഗുമായുള്ള പ്രണയ ബന്ധത്തിലെ ചില പ്രശ്‌നങ്ങളായിരുന്നു നടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. ഇരുവരുടെയും വിവാഹം തീരുമാനിച്ചതിന് ശേഷമാണ് നടി ആത്മഹത്യ ചെയ്തത്. ഇതോടെ രാഹുലിന്റെ മേലുള്ള കുരുക്കു കൂടുതല്‍ മുറുകുമെന്ന് ഉറപ്പായിട്ടുണ്ട്.

പ്രത്യുക്ഷ മരിക്കുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് ഗര്‍ഭം അലസിപ്പിച്ചിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഹിസ്‌റ്റോപോളജിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് നടി ഗര്‍ഭം അലസിപ്പിച്ചതായി കണ്ടത്തിയത്. കളേഴ്‌സ് ടിവിയിലെ ബാലിക വധു എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് നടി പ്രശസ്തയാകുന്നത്. തുടര്‍ന്ന് കളേഴ്‌സ് ടിവിയിലെ തന്നെ കിറ്റ്ചണ്‍ ചാമ്പ്യന്‍ ഫോര്‍, ജാലക് ദികല ജാ ഫൈവ് എന്നീ റിയാലിറ്റി ഷോകളിലും പ്രത്യുക്ഷ പങ്കെടുത്തിട്ടുണ്ട്.

Related posts