പപ്പു എന്നു പറയാൻ ബിജെപിക്ക് ഇപ്പോൾ മടി: ഭാരത് ജോഡോയിലൂടെ രാഹുൽ ഗാന്ധി നടന്നുകയറിയത് ജനഹൃദയത്തിലേക്കാണ്; സാം പിട്രോഡ

ഡാളസ്: രാഹുൽ ഗാന്ധിക്ക് പപ്പു എന്ന പട്ടം നൽകിയ ബിജെപി, ഇപ്പോൾ രാഹുലിനെ പപ്പു എന്ന് അഭിസംബോധന ചെയ്യാൻ മടിക്കുകയാണെന്നു കോൺഗ്രസ് ഓവർസീസ് അധ്യക്ഷൻ സാം പിട്രോഡ. തന്‍റെ പ്രവർത്തനത്തിലൂടെ രാഹുൽ ഗാന്ധിതന്നെയാണ് ബിജെപി ചാർത്തിയ പപ്പുവെന്ന പേര് മാറ്റിയെടുത്തത്.

ഭാരത് ജോഡോയുടെ 4000 കിലോമീറ്റർ യാത്രയിലൂടെ രാഹുൽ ഗാന്ധി നടന്നുകയറിയത് ജനഹൃദയത്തിലേക്കാണെന്നും പിട്രോഡ പറഞ്ഞു. പ്രതിപക്ഷ നേതാവായശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിൽ ടെക്സസിലെ സർവകലാശാലയിൽ വിദ്യാർഥികളുമായുള്ള സംവാദത്തിനിടെ രാഹുൽ ഗാന്ധിയെ വേദിയിലിരുത്തിയായിരുന്നു പിട്രോഡയുടെ പരാമർശം.

രാഹുൽ ഗാന്ധിയുടെ ലക്ഷ്യം വൈവിധ്യങ്ങളെ ആഘോഷിക്കുകയാണ്. ജനാധിപത്യം നിസാര കാര്യമല്ല. ജനാധിപത്യത്തിന് ഒരു കൂട്ടമാളുകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും സാം പിട്രോഡ പറഞ്ഞു.

Related posts

Leave a Comment