‘വി. ഡി. സതീശൻ-ഷാഫി പറമ്പിൽ പ്രത്യേക പാക്കേജിന്‍റെ ഭാഗമാണ് രാഹുൽ മാങ്കൂട്ടത്തിന്‍റെ സ്ഥാനാർഥിത്വം’; എം. വി. ഗോവിന്ദൻ

പാലക്കാട്: സ്ഥാനാർത്ഥിയായി പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വന്നിട്ടുള്ളത് സതീശനും ഷാഫിയും ചേർന്ന് നടപ്പാക്കിയ പ്രത്യേക പാക്കേജ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

കോൺഗ്രസ് ജില്ലാ നേതൃത്വം ഏകകണ്ഠമായി കെ. മുരളീധരനെയാണ് ശിപാർശ ചെയ്തതെന്ന കാര്യം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ഡിസിസി തീരുമാനം നടപ്പിലാക്കാത്തതിന് പിന്നിൽ സതീശനും ഷാഫി പറമ്പിലുമാണ്. ഇക്കാര്യം കോൺഗ്രസിനകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങാൻ ഇത് കാരണമാകുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

തൃശൂർ പൂരം കലക്കാൻ ശ്രമിക്കുകയാണ് ഉണ്ടായത്. അത് വിജയിച്ചില്ല. വെടിക്കെട്ട് താമസിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. അക്കാര്യം മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഗോവിന്ദൻ വ്യക്തമാക്കി.

Related posts

Leave a Comment