കരുതൽ..! എസ്ഐ മഫ്തിയിലിറങ്ങി, പൂവാലൻമാർ ഓടിയൊളിച്ചു; കുറ്റവാളികള്‍ക്ക് കിട്ടാന്‍ പോകുന്നത് മുട്ടന്‍പണി

കോട്ടയം: എസ്ഐ മഫ്തിയിൽ കുട്ടികൾക്കൊപ്പം നടക്കാനിറങ്ങി. പൂവലാൻമാർ ഓടിയൊളിച്ചു. അന്വേഷണം ഉൗർജിതമാക്കി പോലീസ്.

പാലാ രാമപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥിനികൾ റോഡിലൂടെ നടന്നുപോകുന്പോൾ ബൈക്കിലും മറ്റും എത്തുന്ന പൂവാലൻമാർ ഇവരെ ശല്യപ്പെടുത്തുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വഴിയിൽ വിദ്യാർഥിനികളെ അശ്ലീലം കാണിച്ച സംഭവങ്ങളുമുണ്ടായി.

ഇക്കാര്യം സ്കൂൾ അധികൃതർ രാമപുരം പോലീസിനെ അറിയിച്ചു.

രാമപുരം എസ്ഐ പി.എസ്. അരുണ്‍ കുമാറിന്‍റെ നേതൃത്വത്തിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനെ തുടർന്ന് ചില ബൈക്ക് നന്പറുകളും മറ്റും ലഭിച്ചു.

സിസിടിവി ദൃശ്യങ്ങൾകൂടി പരിശോധിച്ച് കുറ്റവാളികളെ പിടികൂടി പോക്സോ കേസിൽ ഉൾപ്പെടുത്താനാണ് പോലീസിന്‍റെ നീക്കം.

പെണ്‍കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും നടന്നുപോകുന്ന സന്ദർഭത്തിലാണ് പൂവാലശല്യം ഏറിയിരിക്കുന്നതെന്ന് വ്യക്തമായ എസ്ഐ അരുണ്‍കുമാർ പോലീസ് യൂണിഫോം അഴിച്ചുവച്ച് മഫ്തിയിൽ കുട്ടികൾക്കൊപ്പം അവരറിയാതെ നടക്കാൻ തുടങ്ങി.

കഴിഞ്ഞ മൂന്നു ദിവസവും രാവിലെയും വൈകുന്നേരം ഒന്നര കിലോമീറ്ററോളം ദൂരം എസ്ഐ കുട്ടികൾക്കൊപ്പം റോഡിലൂടെ നടന്നു.

എസ്ഐയാണ് നടക്കുന്നതെന്ന് വഴിയാത്രക്കാർക്ക് പോലും മനസിലായതുമില്ല.

എന്തായാലും പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചെന്ന് അറിഞ്ഞതിനാലാവണം വിദ്യാർഥിനികൾക്കൊപ്പം എസ്ഐ നടന്ന നാലുദിവസവും പൂവാലൻമാർ എത്തിയതുമില്ല.

രണ്ട് ദിവസം പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീടിന്‍റെ പടിക്കൽവരെ ആ കുട്ടി അറിയാതെ തന്നെ സംരക്ഷണവുമായി കാൽനടയായി എസ്ഐ ഒപ്പമുണ്ടായിരുന്നു.

Related posts

Leave a Comment