ബാഹുബലിയിലെ വില്ലൻ മലയാള സിനിമയിൽ

തിരുവനന്തപുരം: ബാഹുബലി സിനിമയിലെ വില്ലൻ കഥാപാത്രം ഭല്ലാൽ ദേവനെ അവതരിപ്പിച്ചു പ്രശസ്തനായ തെന്തിന്ത്യൻ താരം റാണാ ദഗ്ഗുപതി മലയാള സിനിമയിൽ അഭിനയിക്കുന്നു. കെ. മധു സംവിധാനം ചെയ്യുന്ന മാർത്താണ്ഡവർമ: ദി കിംഗ് ഓഫ് ട്രാവൻകൂർ എന്ന സിനിമയിലാണ് റാണ അഭിനയിക്കുന്നത്.

സിനിമയുടെ ചർച്ചകൾക്കായി അദ്ദേഹം ഇന്നലെ തിരുവനന്തപുരത്തെത്തി. ചിത്രത്തിൽ മാർത്താണ്ഡവർമയുടെ വേഷത്തിലാണ് റാണ അഭിനയിക്കുന്നത്. ഇന്നലെ രാവിലെ സംവിധായകൻ കെ. മധുവിനൊപ്പം റാണ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ സന്ദർശനം നടത്തി. മാർത്താണ്ഡവർമയുടെ കഥാപാത്രം അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് റാണാ ദഗ്ഗുപതി മാധ്യമങ്ങളോടു പറഞ്ഞു.

തുടർന്ന് കവടിയാർ കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളുമായും റാണ കൂടിക്കാഴ്ച നടത്തി. മാർത്താണ്ഡവർമയുടെ ചരിത്രം പറയുന്ന പുസ്തകം കുടുംബാംഗങ്ങൾ റാണയ്ക്കു സമ്മാനിച്ചു. ബാഹുബലി സിനിമയുടേതിനു സമാനമായി രണ്ടു ഭാഗങ്ങളായാണ് മാർത്താണ്ഡവർമ: ദി കിംഗ് ഓഫ് ട്രാവൻകൂർ എന്ന സിനിമ പ്രേക്ഷകർക്കു മുന്നിലെത്തുകയെന്ന് സംവിധായകൻ കെ. മധു പറഞ്ഞു.

എട്ടു വർഷം നീണ്ട പഠനങ്ങൾക്കുശേഷം റോബിൻ തിരുമലയാണ് ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമേ റസൂൽ പൂക്കുട്ടി, കീരവാണി തുടങ്ങിയവർ ചിത്രത്തിന്‍റെ ഭാഗമാകും.

Related posts