റായ്പൂർ: ഛത്തീസ്ഗഡിൽ ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. പീഡിപ്പിച്ച ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും പ്രതികൾ ശ്രമിച്ചു. സാലേവാര പോലീസ് സ്റ്റേഷൻ പരിധിയിലെ രാജ്നന്ദ്ഗാവിൽ ഡിസംബർ രണ്ടിന് രാത്രിയാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തക്ചേന്ദ് ധ്രുവ്, സീതാറാം പട്ടേൽ, മായാറാം, ആനന്ദ് പട്ടേൽ എന്നിവരാണ് പിടിയിലായത്. എല്ലാവർക്കും 19നും 20നുമിടയിലാണ് പ്രായം.
വീട്ടിൽ നിന്നും മാലിന്യം കളയാൻ പുറത്തേക്ക് പോയ പെണ്‍കുട്ടിയെ നാല് പേരും ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ ഉപേക്ഷിച്ച് ഇവിടെ നിന്നും രക്ഷപ്പെട്ടു.
എന്നാൽ, ഇന്നലെയാണ് യുവതി സംഭവം പുറത്തു പറഞ്ഞത്. സംഭവത്തിന് പിന്നാലെ ഉൗർജിത അന്വേഷണം നടത്തിയ പോലീസ് മധ്യപ്രദേശിൽ നിന്നും രാജ്നന്ദ്ഗാവിൽ നിന്നുമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.