ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന 38 കാരിയെ പലപ്പോഴായി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു, നഗ്ന ചിത്രങ്ങൾ പകർത്തി; ആലപ്പുഴയിൽ യുവാവ് പിടിയിൽ

നൂറനാട് : ആലപ്പുഴയിൽ ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പ്രതി അറസ്റ്റിൽ. ആദിക്കാട്ടുകുളങ്ങര ചാമവിളയിൽ ഷൈജു (41)വിനെയാണ് നൂറനാട് സിഐ എസ്.ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.

നൂറനാട് സ്വദേശിയായ 38 കാരിയെ ആണ് ഷൈജു പല തവണ പീഡനത്തിന് ഇരയാക്കിയത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്ന ഇവരെ ഇയാൾ 2017 ൽ ക്ഷേത്രത്തിൽ കൊണ്ടുപോയി താലികെട്ടുകയും പിന്നീട് പല തവണ ലോഡ്ജിലേക്ക് എത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബർ 31 ന് യുവതിയെ ലോഡ്ജിലെത്തിച്ച ശേഷം ഇയാൾ അവർക്ക് മദ്യം നൽകി. അബോധാവസ്ഥയിലായ യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രതി ഫോണിൽ പകർത്തി. ഇത് മനസിലാക്കിയ യുവതി ഇയാളെ ചോദ്യം ചെയ്തു.

താൻ ചതിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കിയ യുവതി ഇയാളെ അവഗണിച്ചു. ഷൈജു വിളിക്കുന്പോൾ ഫോൺ എടുക്കാതെ ആയപ്പോൾ പ്രകോപിതനായ പ്രതി യുവതിയെ ഭീഷണിപ്പെടുത്തി. താൻ എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ‌ പ്രചരിപ്പിക്കുമെന്നും യുവതിയുടെ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്നും പറഞ്ഞു.

ഭീഷണി തുടർന്നതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

 

 

Related posts

Leave a Comment