വിവാഹവാഗ്ദാനം നല്കി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; പ്രവാസിയായ യുവാവിനും കൂട്ടാളിക്കുമെതിരേ കേസ്

പഴയങ്ങാടി : വിവാഹ വാഗ്ദാനം നല്കി യുവതിയെ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചശേഷം വഞ്ചിച്ച പ്രവാസിയായ യുവാവിനും കൂട്ടാളിക്കുമെതിരേ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു.

കണ്ണപുരം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 38 കാരിയുടെ പരാതിയിലാണ് മാട്ടൂൽ മടക്കര സ്വദേശി കെ.വി പ്രശാന്ത്, ചെറുകുന്നിലെ പോള രാജേഷ് എന്നിവർക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്തത്.

വിവാഹ വാഗ്ദാനം നൽകി യുവതിയെ 2022 മാർച്ച് മൂന്ന് മുതൽ കഴിഞ്ഞ വർഷം ഡിസംബർ 22 വരെയുള്ള കാലയളവിൽ പറശിനിക്കടവ്, എരിപുരം. പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

യുവാവ് വിവാഹവാഗ്ദാനത്തിൽനിന്നു പിൻമാറിയതോടെയാണ് പരാതിയുമായി യുവതി കോടതിയിലും പോലീസിലും സമീപിച്ചത്. സംഭവത്തിൽ രണ്ടാം പ്രതി ഗൂഢാലോചന നടത്തി ഒന്നാം പ്രതിക്ക് ഒത്താശ ചെയ്തു കൊടുത്തുവെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Related posts

Leave a Comment