പ്രതിയോടൊപ്പം! അഞ്ചുവയസുകാരിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവറെ സംരക്ഷിക്കാന്‍ സിപിഎം ഇടപെടലുകളെന്നാരോപണം; മെഡിക്കല്‍ പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ച നിലപാടും വിവാദത്തില്‍

പത്തനംതിട്ട: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറെ സംരക്ഷിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായതായി അയിരൂർ ഗ്രാമപഞ്ചായത്തംഗങ്ങൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.

ഒന്നാംക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി പീഡനത്തിനു വിധേയയായതിനേ തുടർന്ന് കോയിപ്രം പോലീസ് കഴിഞ്ഞ സെപ്റ്റംബർ 14നാണ് കേസെടുത്തത്.

കുട്ടിയുടെ മെഡിക്കൽ പരിശോധന നടത്താൻ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ സ്വീകരിച്ച നിലപാടും വിവാദമായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റുകൾ പരിശോധനയ്ക്കു തയാറാകാതെവന്നതിനേ തുടർന്ന് പോലീസും ബന്ധുക്കളും വെവേറെ പരാതികൾ നൽകിയിരുന്നു.

ഡോക്ടർക്കെതിരെ കേസെടുക്കാൻ പത്തനംതിട്ട ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) സെപ്റ്റംബർ 22ന് ഉത്തരവിട്ടിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിൽ ഇതേവരെ കേസെടുത്തിട്ടില്ലെന്ന് മെംബർമാർ ചൂണ്ടിക്കാട്ടി. ബന്ധുക്കളുടെയും പഞ്ചായത്തംഗങ്ങളുടെയും പരാതിയിൽ ഡിഎംഒ അന്വേഷണം നടത്തി ഡോക്ടർ കുറ്റക്കാരിയെന്നു കണ്ടെത്തിയെങ്കിലും നടപടിയുണ്ടായില്ല.

സംഭവം നടന്നതായി പറയുന്ന മുറി തുറന്ന് മഹസർ തയാറാക്കാൻ പോലീസ് തയാറായിട്ടില്ല. പ്രതിയെ സഹായിക്കാൻ ഉന്നതതല ഇടപെടലുകളുണ്ടായി. അറസ്റ്റ് വൈകിപ്പിക്കാൻ ശ്രമം നടന്നതിനേ തുടർന്നാണ് ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയത്.

പ്രത്യേകസംഘത്തെ എസ്പി നിയോഗിച്ചതിനു പിന്നാലെയാണ് പ്രതിയായ റെജി കെ.തോമസ് സിഐ ഓഫീസിൽ കീഴടങ്ങിയത്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ നിയമപരമായ നടപടിയെടുത്തിട്ടില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പോലീസ് തയാറായിട്ടില്ലെന്നതു ദുരൂഹത വർധിപ്പിക്കുന്നു.കുട്ടിയുടെ ബന്ധുക്കളോടൊപ്പം കേസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച പഞ്ചായത്തംഗം സുരേഷ ്കുഴിവേലിയെ പിന്തിരിപ്പിക്കാൻ രാഷ്ട്രീയമായ ഇടപെടലുകളുണ്ടായി.

അയിരൂർ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം സുരേഷിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളും ഇതിന്‍റെ ഭാഗമാണ്. ഭരണകക്ഷിയായ സിപിഎമ്മിന്‍റെ ഇടപെടൽ ഈ വിഷയത്തിലുണ്ടായിട്ടുണ്ടെന്ന് മെംബർമാർ ആരോപിച്ചു.

സിപിഎം ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച സുരേഷ് കുഴിവേലിയെ പാർട്ടിയിൽ നിന്നു സസ്പെൻഡു ചെയ്തതിനു പിന്നാലെ അദ്ദേഹത്തിനെതിരെ കരുനീക്കങ്ങൾ നടക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്നും ഇവർ കുറ്റപ്പെടുത്തി.മെംബർമാരായ സുരേഷ് കുഴിവേലിൽ, ആനന്ദക്കുട്ടൻ, പ്രദീപ് അയിരൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts