വീട്ടിൽ നോക്കാൻ മറ്റാരുമില്ല; മുത്തശ്ശിക്കൊപ്പം ആശുപത്രിയിൽ രോഗിയായ അച്ഛനു കൂട്ടിരിക്കാനെത്തി; 9 വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 74 കാരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒമ്പതുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമണം. കുട്ടിയുടെ പിതാവ് ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിന് കൂട്ടിരിക്കാനാണ് പെണ്‍കുട്ടി എത്തിയത്.

പെൺകുട്ടിയോട് തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരുരോഗിയാണ് ലൈംഗികാതിക്രമം കാട്ടിയത്. സംഭവത്തില്‍ പ്രതിയായ 74-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുത്തശ്ശിക്കൊപ്പമാണ് ഒമ്പതുവയസുകാരിയും ആശുപത്രിയിലിരിക്കുന്നത്.

വീട്ടിൽ മറ്റാരും ഇല്ലാത്തതിനാൽ കുട്ടിയേയും ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. മുത്തശ്ശി മരുന്ന് വാങ്ങുന്നതിനായി പുറത്തേക്ക് പോയ സമയത്താണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരും മറ്റ് കൂട്ടിരിപ്പുകാരും ഉടനടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വെള്ളറട പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Related posts

Leave a Comment