16 കാരിയെ പീഡിപ്പിച്ച 61 കാരൻ അറസ്റ്റിൽ; പ്രലോഭിപ്പിച്ച് പലതവണ പീഡനം ആവർത്തിച്ചതായും കുട്ടി മൊഴി

കൂത്തുപറമ്പ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. കൈതേരിയിലെ ധർമരാജനെ (61) യാണ് കൂത്തുപറമ്പ് സിഐ എം.പി. ആസാദും സംഘവും അറസ്റ്റ് ചെയ്തത്. 2017 ഏപ്രിൽ മാസമാണ് കേസിന് ആസ്പദമായ സംഭവം.

പെൺകുട്ടിയെ കാറിൽ കയറ്റി ഇയാളുടെ ഉടമസ്ഥതയിലുള്ള മാനന്തേരി പന്ത്രണ്ടാം മൈലിലെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പ്രലോഭിപ്പിച്ച് പലതവണ പീഡനം ആവർത്തിച്ചതായും കുട്ടി മൊഴി നൽകിയിരുന്നു. ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ആലപ്പുഴ സ്വദേശിയെയും പ്രണയം നടിച്ച് പീഡിപ്പിച്ച ശിവപുരം സ്വദേശിയായ യുവാവിനെയും സംഭവത്തിന് കൂട്ടുനിന്ന മറ്റൊരാളെയും കൂത്തുപറമ്പ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസിന്‍റെ അന്വേഷണത്തിനിടെ നടത്തിയ കൗൺസലിംഗിലാണ് മറ്റ് ചിലരും തന്നെ പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ധർമരാജനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് സിഐ എം.പി ആസാദിന്‍റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

Related posts