ചുണ്ടിൽ ചൂണ്ടക്കൊളുത്തുമായി മരച്ചില്ലയിൽ കുടുങ്ങി; ഒടുവിൽ കൊക്കിന് പുതുജീവൻ

ചുണ്ടിൽ തുളച്ച് കയറിയ ചൂണ്ടക്കൊളുത്തുമായി മരച്ചില്ലയിൽ കുടുങ്ങി മരണത്തോട് മല്ലടിച്ച കൊക്കിന് അഗ്നിരക്ഷാ സേനയുടെ കരങ്ങൾ തുണയായി. തൃശൂർ ശക്തൻ മീൻ മാർക്കറ്റിന് സമീപമുള്ള മരത്തിന് മുകളിലാണ് ചൂണ്ടക്കൊളുത്തുമായി കൊക്ക് കുടുങ്ങിയത്.

മരത്തിൽ കൊക്ക് അവശനായി തൂങ്ങിക്കിടക്കുന്നത് കണ്ട മത്സ്യ മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

സേനാംഗമായ പ്രകാശ് മരത്തിനു മുകളിൽ കയറി അതിസാഹസികമായി കൊക്കിനെ താഴെ ഇറക്കുകയായിരുന്നു. കൊക്കിന്‍റെ ചുണ്ടിൽനിന്ന് ചൂണ്ടക്കൊളുത്തും നൈലോൺ നൂലും നീക്കി പ്രാഥമിക ചികിത്സ നൽകിയതോടെ കൊക്ക് ഉഷാറായി പറന്ന് പോയി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ജിത്തിന്‍റെ നേതൃത്വതിൽ, സേനാംഗങ്ങളായ പ്രജീഷ്, സന്ദീപ്, സജീഷ്, ബിനോദ്, രാകേഷ് എന്നിവരാണ് കൊക്കിനെ രക്ഷിക്കാനായി എത്തിയ സംഘത്തിലുണ്ടായിരുന്നത്.

Related posts

Leave a Comment