മാനേജരെ മാറ്റിയത് പണം മുക്കിയതിനല്ല; രശ്മികയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത് മറ്റൊരു കഥ.


പണം തട്ടിയെടുത്തതിനെ തുടർന്ന് രശ്മിക മന്ദാന തന്‍റെ മാനേജരെ പിരിച്ചുവിട്ടുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. താരത്തെ കബളിപ്പിച്ച് മാനേജർ 80 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു വാർത്ത.

എന്നാൽ, ഈ വാർത്തയിൽ യാതൊരു വാസ്തവവുമില്ലെന്നാണ് രശ്മികയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. മാനേജരുമായി പിരിഞ്ഞെങ്കിലും അതിനുള്ള കാരണം വഞ്ചനയല്ലെന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു.

സിനിമാ കരിയറിന്‍റെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന മാനേജരുമായാണ് രശ്മിക വഴിപിരിഞ്ഞത്. രണ്ടു പേരുടെയും വ്യക്തിപരമായ കാരണങ്ങളാലാണ് വേർപിരിയൽ എന്നാണ് റിപ്പോർട്ട്.

ബോളിവുഡിലടക്കം സജീവമാകാനുള്ള ഒരുക്കത്തിലാണ് രശ്മിക ഇപ്പോൾ. അതിനാൽതന്നെ തെന്നിന്ത്യൻ സിനിമയ്ക്കൊപ്പം ബോളിവുഡും നോക്കാൻ കഴിയുന്ന മുംബൈ ആസ്ഥാനമായുള്ള ഏജൻസിയെ നിയമിക്കാനാണ് താരത്തിന്‍റെ തീരുമാനം.

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന അനിമൽ ആണ് പുറത്തിറങ്ങാനുള്ള ബോളിവുഡ് ചിത്രം. അല്ലു അർജുനൊപ്പം പുഷ്പ 2 ന്‍റെ ചിത്രീകരണവും പുരോഗമിക്കുകയാണ്. ല

Related posts

Leave a Comment