ഭർത്താവുമായി പേർപിരിഞ്ഞു കഴിഞ്ഞിരുന്ന രസ്മ ഹോട്ടലിൽ മുറിയെടുത്തത് ആൺസുഹൃത്തുമൊത്ത്; നാലാംനാൾ ഹോട്ടലുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; തനിച്ചായി ഒൻതുമാസം പ്രായമായ കുഞ്ഞ്

തൃശൂർ: നഗരത്തിലെ ഹോട്ടൽമുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കൊലപ്പെടുത്തിയതു കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു.പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടിൽ ഗിരിദാസ് (39), തൃശൂർ കല്ലൂർ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മ (31) എന്നിവരെയാണ് കഴിഞ്ഞദിവസം ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

രസ്മ കട്ടിലിൽ മരിച്ച നിലയിലും ഗിരിദാസ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ഇരുവരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി.

വിരലടയാള വിദഗ്ധരടക്കമുള്ളവർ ഹോട്ടലിലെത്തി പരിശോധന നടത്തി. മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന പോലീസ് സംശയം സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ.

ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു രസ്മ. ഇവർക്ക് ആറു വയസുള്ള ഒരു കുഞ്ഞുമുണ്ട്.രസ്മയുടെ ബന്ധുവിന്‍റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ പിന്നീട് ഏതെങ്കിലും തരത്തിലുള്ള വിരോധമായിരിക്കാം കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറഞ്ഞു. മറ്റ് ആർക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോയെന്നും പോലീസ് അനേ്വഷിക്കുന്നുണ്ട്.

തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. ബുധനാഴ്ച രാവിലെ മുതൽ മുറി അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നി ഹോട്ടലുകാർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി മുറി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.

Related posts

Leave a Comment