കേരളത്തില്‍ സ്വയം പൊട്ടിത്തെറിക്കാന്‍ ആഗ്രഹിച്ചിരുന്നു! ലക്ഷ്യമിട്ടത് കൊടുങ്ങല്ലൂരിലെ ഒരു പള്ളി; റിയാസ് അബുബക്കറിന്റെ വെളിപ്പെടുത്തല്‍; ജാഗ്രതയോടെ പോലീസ്

തൃശൂർ: ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ തീവ്രവാദികളുമായുള്ള ബന്ധത്തിന്‍റെ പേരിൽ അറസ്റ്റിലായ പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കർ നടത്തിയ വെളിപ്പെടുത്തലുകളിൽ ഞെട്ടിത്തരിച്ച് കൊടുങ്ങല്ലൂരുകാർ. ചില ദേശീയ മാധ്യമങ്ങളാണ് റിയാസ് അബൂബക്കർ കേരളത്തിൽ സ്വയം പൊട്ടിത്തെറിക്കാൻ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തിയത്.

കൊടുങ്ങല്ലൂരിലെ ഒരു പള്ളിയിൽ സ്ഫോടനം നടത്താൻ റിയാസ് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയോട് വെളിപ്പെടുത്തിയിരുന്നതായി പറയുന്നു. ഈ പള്ളി കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ആണെന്നാണ് കരുതുന്നത്.

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാ മസ്ജിദ് രാജ്യത്തിന്‍റെ മതസൗഹാർദ്ദ ചിന്തയുടെ ആദ്യത്തെ അടയാളമാണ്. ഇസ്ലാമിന്‍റെ സന്ദേശവുമായി അറബിക്കടൽ കടന്നെത്തിയ പ്രവാചക ശിഷ്യൻ മാലിക് ദിനാറിനെയും സംഘത്തെയും സ്വീകരിച്ച് ആരാധനാലയം സ്ഥാപിക്കാൻ ഇടം നൽകിയത് അന്നത്തെ രാജാവായിരുന്ന ചേരമാൻ പെരുമാളാണ്.

കേരളീയ വസ്തുശിൽപകലാ രീതിയിൽ നിർമിച്ചിട്ടുള്ള പള്ളിയിൽ വൈദ്യുതി വിളക്കെത്തും മുന്പേ വെളിച്ചത്തിനായി ഒരു വിളക്ക് സ്ഥാപിച്ചിരുന്നു. പതിറ്റാണ്ടുകളായി ഉപയോഗിക്കാത്ത വിളക്ക് പള്ളിയുടെ പൗരാണികതയും ചരിത്ര പ്രാധാന്യവും കണക്കിലെടുത്ത് ഇന്നും കാത്തുസൂക്ഷിച്ചു പോരുന്നുണ്ട്. ഈ വിളക്കിനെ ചൊല്ലിയാണ് ചേരമാൻ പള്ളി ഭീകരരുടെ പട്ടികയിൽ ഇടം പിടിച്ചതെന്നാണ് സൂചന.

ശ്രീലങ്കൻ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂർ ഉൾപ്പെടെ തീരദേശമേഖലകളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. ഹോംസ്റ്റേകളിലും ആശുപത്രികളിലും പോലീസ് നിരീക്ഷണം ശക്തമാക്കി. ശ്രീലങ്കൻ സ്ഫോടനം നടത്തിയ ഐ.എസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായ കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നീരീക്ഷണം ശക്തമാക്കിയത്.

കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദടക്കം പ്രമുഖ ആരാധനാലയങ്ങളും ഉള്ളതിനാൽ പോലീസ് നിരീക്ഷണം ശക്തമാക്കി. മീൻപിടിത്തവുമായി ബന്ധപ്പെട്ട് അഴിക്കോട് കേന്ദ്രീകരിച്ച് നൂറ് കണക്കിന് മറുനാടൻ മൽസ്യതൊഴിലാളികൾ തമാസിക്കുന്നതിനാൽ ഈ മേഖലയിലും പ്രത്യേക നിരീക്ഷണമാണ് നടത്തുന്നത്. ഇതിന് പുറമേ തീരദേശമേഖല കേന്ദ്രീകരിച്ച് ലഹരികടത്തും വ്യാപകമായി നടക്കുന്നുവെന്ന വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് എക്സൈസും പ്രത്യക നിരീക്ഷണം നടത്തുന്നുണ്ട്.

പള്ളിയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ചേരമാൻ മഹല്ല് കമ്മിറ്റി

തൃശൂർ: ചേരമാൻ പള്ളിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടുവെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി മഹല്ല് കമ്മിറ്റി. വിശ്വാസവും ബഹുസ്വര സമൂഹവുമാണ് തങ്ങളുടെ പിൻബലമെന്ന് മഹല്ല് പ്രസിഡന്‍റ് ഡോ. പി.എ മുഹമ്മദ് സഈദ് പറഞ്ഞു. തങ്ങളുടെ വിശ്വാസവും ഇതര സമുദായങ്ങൾ ഉൾപ്പെടുന്ന സമൂഹവും പള്ളിയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മഹല്ല് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. പള്ളിയുടെ സുരക്ഷയ്ക്കാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related posts