തലസ്ഥാനത്ത് വെള്ളമില്ലാതെ വലഞ്ഞ് ജനം: ഇന്ന് വൈകിട്ട് നാല് മണിക്ക് മുൻപ് വെള്ളം എത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കഴിഞ്ഞ നാല് ദിവസമായി നഗരത്തിൽ തുടരുന്ന കുടിവെള്ള പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. ഇന്ന് വൈകിട്ട് നാല് മണിക്ക് മുൻപ് വെള്ളം എല്ലായിടത്തും എത്തിക്കാൻ കഴിയുമെന്നും ഇനി ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നീക്കങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രാത്രി പമ്പിംഗ് നേരിയ രീതിയിൽ പുനരാരംഭിച്ചിരുന്നു. പമ്പിംഗ് കൂടുതൽ പ്രഷറിലേക്ക് വന്നപ്പോൾ വീണ്ടും പൈപ്പ് പൊട്ടി. തുടർന്ന് പമ്പിംഗ് കുറച്ച് നേരം മാറ്റിവയ്ക്കേണ്ടി വന്നു. സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടായി.ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്, സാധ്യമായ സ്ഥലങ്ങളിൽ ടാങ്കറുകളിലായി വെള്ളം എത്തിക്കുന്നുണ്ടെന്നും റിസ്കി ഓപ്പറേഷനായി 40 മണിക്കൂറോളം അധികമായി ചെലവഴിക്കേണ്ടി വന്നുവെന്നും ഇത്തരം കാര്യങ്ങളിൽ കരുതലോടെ പോകാൻ ശ്രമിക്കും മന്ത്രി കൂട്ടിച്ചേർത്തു.

നഗരത്തിൽ പമ്പിംഗ് ഇന്നലെ രാത്രി വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളിൽ ലീക്ക് കണ്ടെത്തിയതിനാൽ തുടരാൻ കഴിഞ്ഞില്ല. തകരാർ പരിഹരിച്ചതിന് ശേഷം പമ്പിംഗ് പൂർണ തോതിൽ തുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരുന്നത്.

തിരുവനന്തപുരം – കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടർന്ന് നാല് ദിവസമായി നഗരത്തിൽ കുടിവെള്ളം മുടങ്ങിയിരുന്നു. 44 വാർഡുകളിലേക്കുള്ള വിതരണമാണ് നിർത്തിവച്ചിരിക്കുന്നത്. പമ്പിംഗ് പൂർണമായും തടയുന്നത് വരെ പ്രദേശങ്ങളിൽ ടാങ്കറുകളിൽ ജലവിതരണം തുടരുമെന്ന് നഗരസഭ അറിയിച്ചതാണ്.

 

Related posts

Leave a Comment