ജനപ്രീതിയിൽ സാമന്ത ഒന്നാമത്

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികമാരുടെ പട്ടികയില്‍ സര്‍പ്രൈസായി തെന്നിന്ത്യൻ നടി സാമന്തയാണ് ഒന്നാമത്. ബോളിവുഡ് നടി ആലിയ ഭട്ടിനെയാണ് തെന്നിന്ത്യൻ നടി മറികടന്നെന്നതാണ് അമ്പരപ്പിക്കുന്നത്. ഓര്‍മാക്സ് മീഡിയയാണ് പുതിയ പട്ടിക പുറത്തുവിട്ടത്.
ഒരിടവേളയ്‍ക്കുശേഷമാണ് ഓര്‍മാക്സ് പട്ടിക പുറത്തുവിടുന്നത്.

ആലിയ ഭട്ട് രണ്ടാമത് എത്തിയപ്പോള്‍ ബോളിവുഡിലെ മുൻനിര നടി ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനത്തും എത്തിനില്‍ക്കുന്നു. സിനിമകളില്‍ നിരന്തരം ഭാഗമാകുന്നതാണ് ദീപികയെ മുന്നിലെത്തിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കാൻ ഈ ബോളിവുഡ് താരത്തിന് സാധിക്കുന്നുണ്ട്.

ജനപ്രിയ നായികമാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തു മലയാളികളുടെയും പ്രിയപ്പെട്ട സായ് പല്ലവിയാണ്. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ചിത്രം അമരനില്‍ സായ് പല്ലവിയായിരുന്നു നായിക.

ശിവകാര്‍ത്തികേയനായിരുന്നു അമരനില്‍ നായകനായി എത്തിയത്. ചിത്രം ആഗോള കളക്ഷനില്‍ 300 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് സായ് പല്ലവി നായികയായ തെലുങ്ക് ചിത്രം തണ്ടേലും വൻ ഹിറ്റായി മാറിയിരുന്നു. നാഗചൈതന്യ നായകനായ ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു.

തൊട്ടുപിന്നിൽ അഞ്ചാം സ്ഥാനത്തുള്ള നായിക കാജല്‍ അഗര്‍വാളാണ്. ആറാം സ്ഥാനത്ത് രശ്‍മിക മന്ദാനയും ഏഴാം സ്ഥാനത്ത് തൃഷയും ഇടംനേടി എന്നാണ് റിപ്പോര്‍ട്ട്. എട്ടാം സ്ഥാനത്ത് നയൻതാരയും ഒന്പതാം സ്ഥാനത്ത് ശ്രീലീലയും പത്താം സ്ഥാനത്ത് അനുഷ്‍ക ഷെട്ടിയും ഇടംനേടി എന്നാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ഫെബ്രുവരി മാസത്തെ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്.

Related posts

Leave a Comment