ജയില്‍ചാട്ടം പാഴായി! അട്ടക്കുളങ്ങര ജയിലിൽനിന്നു രക്ഷപ്പെട്ട വനിതാ തടവുകാർ പോലീസിന്‍റെ വലയിൽ;

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലിൽനിന്നു രക്ഷപ്പെട്ട തടവുകാർ പിടിയിൽ. പാലോടിനു സമീപം അടുക്കുംതറയിൽനിന്നാണ് സന്ധ്യ, ശിൽപ്പ പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തൻവീട്ടിൽ ശിൽപ്പ എന്നിവരാണ് കഴിഞ്ഞ ദിവസം ജയിൽചാടിയത്. ജയിൽ ചാടാനുള്ള പദ്ധതി ഇവർ നേരത്തെ ആസൂത്രണം ചെയ്തിരുന്നതായും ഇതിന് ഇവർക്ക് തടവുകാരിൽ ഒരാളുടെയും പുറത്തുള്ള ഒരു യുവാവിന്‍റെയും സഹായം കിട്ടിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുകയായിരുന്ന ഇവർ ജയിലിന്‍റെ മുൻവശത്തു കൂടി രക്ഷപ്പെട്ടുവെന്നാണ് ആദ്യം കരുതിയിരുന്നത്. ജയിലിനു മുന്നിലുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടുള്ള അന്വേഷണത്തിൽ ഇവർ ജയിലിന്‍റെ പിൻവശത്തുള്ള മുരിങ്ങയിലൂടെ കയറി മതിലിനു മുകളിലെത്തി രക്ഷപ്പെടുകയായിരുന്നെന്നാണ് കണ്ടെത്തിയത്.

പ്രതികൾ തടവു ചാടിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു തുടരന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു.

Related posts