അവള്‍ എന്നെ അര്‍ഹിക്കുന്നില്ല ! നിത്യ മേനന്‍ സംസാരിക്കുന്നത് സത്യമറിയാതെയെന്ന് സന്തോഷ് വര്‍ക്കി…

തെന്നിന്ത്യന്‍ സിനിമാതാരം നിത്യാ മേനനെതിരേ വിമര്‍ശനവുമായി സന്തോഷ് വര്‍ക്കി. മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് സിനിമയെക്കുറിച്ചുള്ള തിയറ്റര്‍ പ്രതികരണത്തിലൂടെ ശ്രദ്ധേയനായ ആളാണ് സന്തോഷ് വര്‍ക്കി.

തനിക്ക് നിത്യ മേനെനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും സന്തോഷ് വര്‍ക്കി ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞദിവസങ്ങളില്‍ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ബിഹൈന്‍ഡ് വുഡ്‌സിന് നിത്യ അഭിമുഖം നല്‍കിയിരുന്നു.

ഈ അഭിമുഖത്തില്‍ സന്തോഷ് വര്‍ക്കിയെക്കുറിച്ച് നിത്യ മേനനോട് ചോദിച്ചിരുന്നു. ഇതിനു മറുപടിയായി ഒരു കീടം പോലെയാണ് അയാളെന്നും അയാളുടെ തന്നെ ഏകദേശം 30 നമ്പറുകള്‍ താന്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും നിത്യ പറഞ്ഞിരുന്നു.

വര്‍ഷങ്ങളായി ഇയാള്‍ തന്നെ ബുദ്ധിമുട്ടിച്ച് വരികയാണെന്നും കുറേ കഷ്ടപ്പെടുത്തിയെന്നും തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചെന്നും നിത്യ പറഞ്ഞിരുന്നു.

നിത്യ ഈ പറഞ്ഞതിന് എതിരേ ഇപ്പോള്‍ കടുത്ത ഭാഷയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി.

പല കാര്യങ്ങളും അറിയാതെയാണ് നിത്യ മേനന്‍ സംസാരിക്കുന്നതെന്ന് ആയിരുന്നു സന്തോഷ് വര്‍ക്കിയുടെ പ്രതികരണം.

അവര് പറഞ്ഞല്ലോ 30 നമ്പറെന്ന്. ഒരാള്‍ക്ക് എങ്ങനെ അത്രയും സിം എങ്ങനെ കിട്ടുമെന്നും താന്‍ വിളിച്ചിട്ട് ഒരിക്കല്‍ പോലും അവര്‍ ഫോണ്‍ എടുത്തിട്ടില്ല എന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.

ഡിസ്റ്റര്‍ബന്‍സ് ആണെന്ന് പറഞ്ഞ് മെസേജ് അയച്ചതിനു ശേഷം താനവരെ വിളിച്ചിട്ടില്ലെന്നും സന്തോഷ് വ്യക്തമാക്കി.

നല്ലൊരു മനുഷ്യനാണ് നിത്യയുടെ അച്ഛനെന്നും നിത്യ കാരണം, തന്റെ കോണ്‍ടാക്ടില്‍ ഉള്ള ഫ്രണ്‍ഷിപ്പ് വരെ നഷ്ടപ്പെട്ടെന്നും സന്തോഷ് പറഞ്ഞു.

ഇവരോടുള്ള സ്‌നേഹം കൊണ്ടല്ലേ പുറകെ നടക്കുന്നതെന്നും താനവരെ വേറെ എന്തെങ്കിലും ചെയ്‌തോയെന്നും സന്തോഷ് ചോദിക്കുന്നു.

തന്റെ അച്ഛനോട് വളരെ മോശമായി അവര്‍ സംസാരിച്ചിട്ടുണ്ട്. തനിക്ക് സൈക്കോ പ്രശ്‌നമാണെന്ന്. തനിക്കെതിരെ പരാതി നല്‍കി എഫ്‌ഐആര്‍ ഇട്ടതാണെന്നും എന്നിട്ടവര്‍ പിന്‍വലിച്ചതാണെന്നും സന്തോഷ് പറഞ്ഞു.

മറ്റുള്ളവര്‍ പറയുന്നത് കേട്ടിട്ടാണ് അവര്‍ ഈ പറയുന്നതെന്നും ഇനി മേലില്‍ വിളിക്കരുതെന്ന് ഒരുതവണ ഫോണ്‍ എടുത്ത് പറയേണ്ട ആവശ്യമല്ലേ അവര്‍ക്കുള്ളൂവെന്നും സന്തോഷ് പറഞ്ഞു.

ശല്യം ചെയ്യരുതെന്ന് ഈ ഇടക്ക് മാത്രമാണ് മെസേജ് ഇട്ടതെന്നും സന്തോഷ് വ്യക്തമാക്കി. തനിക്ക് ഇനി അവരുമായി ഒരു ബന്ധവുമില്ലെന്നും അവര്‍ തന്നെ അര്‍ഹിക്കുന്നില്ലെന്നും സന്തോഷ് പറഞ്ഞു.

Related posts

Leave a Comment