നടിമാരുടെ വെളിപ്പെടുത്തലുകള്‍ ‘ചുമ്മാ ഷോ’, എല്ലാവരും ചിന്തിക്കേണ്ടത് വയനാടിനെ കുറിച്ച്; ശാരദ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം സമൂഹമാധ്യമങ്ങളിലുൾപ്പെടെ വലിയ ചർച്ചയാണ്. അതിനെതിരേ പ്രതികരിച്ചിരിക്കുകയാണ് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ഹേമ കമ്മിറ്റി വിട്ട് നിങ്ങൾ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂവെന്നാണ് ശാരദ പറയുന്നത്.

ആറ് വർഷം മുമ്പ് നടന്ന തെളിവെടുപ്പാണ് അത്. മാത്രവുമല്ല റിപ്പോർട്ടിൽ താൻ എഴുതിയ കാര്യങ്ങളെ കുറിച്ച് ഓർമയില്ലെന്നും താരം വ്യക്തമാക്കി.

എന്താണ് റിപ്പോര്‍ട്ടിലുള്ളത് എന്നതിനെക്കുറിച്ച് ജസ്റ്റിസ് ഹേമ വിശദീകരിക്കട്ടെ എന്നും ശാരദ പറഞ്ഞു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇപ്പോള്‍ വരുന്ന വെളിപ്പെടുത്തലുകള്‍ ഷോ ആണെന്നും അവർ കൂട്ടിച്ചേർത്തു.

സമാനമായ ദുരനുഭവങ്ങള്‍ തന്‍റെ കാലത്തും ഉണ്ടായിട്ടുണ്ട്. അന്ന് ഇത് ആള്‍ക്കാര്‍ പുറത്തു പറഞ്ഞിരുന്നില്ല. അഭിമാനം കരുതിയും ഭയം കാരണവും അന്ന് ഒരു വിവരവും പുറത്തുവന്നില്ല. വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്ക് ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ടായെന്നും ശാരദ പറഞ്ഞു.

Related posts

Leave a Comment