എട്ടുവർഷം ഒളിപ്പിച്ച വൈരാഗ്യം; തന്‍റെ ഭാര്യയെ കൊന്നവന്‍റെ അമ്മയെ കുത്തിക്കൊന്നു; വീട്ടിൽ അതിക്രമിച്ച് കയറി സരസ്വതിയെ ഓടിച്ചിട്ട് കഴുത്തിൽ കത്തികുത്തിയിറക്കുകയായിരുന്നു

 

പള്ളുരുത്തി: എറണാകുളം പള്ളുരുത്തിയിൽ ദമ്പതികള്‍ക്കു നേരെ നടന്ന അക്രമണത്തില്‍ വീട്ടമ്മ കുത്തേറ്റു മരിച്ചു.
ഭര്‍ത്താവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളുരുത്തി കടേഭാഗം വ്യാസപുരം കോളനിയില്‍ വേണാട്ടുപറമ്പിൽ സരസ്വതി(62)യാണ് കുത്തേറ്റു മരിച്ചത്.

അക്രമത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് ധര്‍മരാജ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അക്രമശേഷം പ്രതിയായ പള്ളുരുത്തി കടേഭാഗം കാട്ടിശേരിപറമ്പില്‍ ജയന്‍(57) പള്ളുരുത്തി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ജയന്‍റെ ഭാര്യ സിന്ധുവിനെ സരസ്വതിയുടെ മകന്‍ എട്ടുവര്‍ഷം മുമ്പ് കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നു പറയുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് സംഭവം. ധര്‍മരാജിന്‍റെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്.

കുത്തേറ്റ് ഓടിയ ധര്‍മജനെ അക്രമി പിന്തുടര്‍ന്നെങ്കിലും സമീപത്തെ സഹോദരന്‍റെ വീട്ടിലേക്ക് ഓടിക്കയറി ഇയാൾ രക്ഷപ്പെടുകയായിരുന്നു.

ആക്രമണം നടക്കുന്പോൾ കുളിക്കുകയായിരുന്നു സരസ്വതി. ശബ്ദം കേട്ടെത്തിയ ഇവര്‍ പ്രതിയെ കണ്ട് അയല്‍വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ ജയന്‍ കഴുത്തിനു കുത്തുകയായിരുന്നു.

സരസ്വതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരിക്കേറ്റ ധര്‍മരാജിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

പള്ളുരുത്തി പോലീസിന്‍റെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു. മട്ടാഞ്ചേരി അസി. പോലീസ് കമ്മീഷണര്‍ വി.ജി. രവീന്ദ്രനാഥിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

Related posts

Leave a Comment