
ഇതിൽ മൂന്ന് വർഷവും 11 മാസവുമാണ് അവർക്ക് അവശേഷിക്കുന്നത്. നേരത്തെ വിചാരണ കോടതി വിധിയെത്തുടർന്ന് 21 ദിവസം അവർ ജയിൽവാസം അനുഭവിച്ചിരുന്നു.
തടവുശിക്ഷ അനുഭവിക്കുന്ന ശശികലയെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽനിന്ന് ചെന്നൈ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ജയിൽ മാറ്റത്തിന് ശശികല ഉടൻ അപേക്ഷ നൽകും. ജയിലിലെ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ശശികലയുടെ നീക്കം.
ജയിൽ മാറ്റത്തിന് ശശികലയുടെ അഭിഭാഷകൻ പരപ്പന അഗ്രഹാര ജയിൽ സൂപ്രണ്ടിനും ഇതുവഴി നിയമമന്ത്രിക്കും അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇരു ജയിൽ സൂപ്രണ്ടുമാരും അംഗീകരിച്ചാൽ ജയിൽ മാറ്റത്തിന് തടസമില്ല. എന്നാൽ സുപ്രീംകോടതി അനുമതിയില്ലാതെ ജയിൽ മാറ്റിയാൽ ചോദ്യം ചെയ്യപ്പെടാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ബി.വി. ആചാര്യ പറഞ്ഞു.