മാതൃദിനത്തിൽ  അമ്മയെ കൊന്ന് മകൻ; കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന മാതാവിനെ മദ്യലഹരിയിലായിരുന്ന സതീശ് കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു

മട്ടന്നൂർ: മാതൃദിനത്തിൽ വയോധികയായ മാതാവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ മകനെ ഇന്നു മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ചാവശേരി വയലാറമ്പ് വെമ്പടിച്ചാലിലെ പരേതനായ എം.കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കെ.പാർവതി അമ്മ (83) യെ കൊലപ്പെടുത്തിയ ഏകമകൻ കെ. സതീശനെ ഇന്നലെ തന്നെ മട്ടന്നൂർ സിഐ എ.വി.ജോൺ അറസ്റ്റ് ചെയ്തിരിന്നു.

മാതാവിനെ നോക്കി മടുത്തത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്നു സതീശൻ മൊഴി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സംഭവ സമയത്ത് സതീശൻ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

മദ്യലഹരിയിലെത്തിയ സതീശൻ കിടപ്പുമുറിയിൽ ബെഡിൽ കിടക്കുകയായിരുന്ന പാർവതി അമ്മയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയതിനു ശേഷം സമീപത്തെ ബന്ധുവീട്ടിൽ പോയി അമ്മയെ ഞാൻ കൊന്നതായി സതീശൻ പറയുകയായിരുന്നു.

അയൽവാസികൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് പാർവതി അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു മട്ടന്നൂർ സിഐ എ.വി.ജോണും എസ്ഐ ശിവൻ ചോടോത്തും സംഘവും സ്ഥലത്തെത്തി സതീശനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രണ്ടു വർഷം മുമ്പ് സതീശന്‍റെ ഭാര്യ എൻ.നിഷ ആത്മഹത്യ ചെയ്തിരുന്നു. സതീശന്‍റെ രണ്ടു പെൺമക്കളും നിഷയുടെ ഇരിട്ടി പയ്യഞ്ചേരിയിലെ വീട്ടിലേക്ക് താമസം മാറിയതിനു ശേഷം രണ്ടു വർഷത്തോളമായി സതീശനും അമ്മ പാർവതിയും മാത്രമാണ് വീട്ടിൽ താമസിച്ചു വരുന്നത്.

മുമ്പ് സതീശൻ പാർവതി അമ്മയെ മർദ്ദിച്ചിരുന്നു. അന്നു ഗുരുതരമായ പരിക്കുപറ്റിയതിനാൽ ഇപ്പോൾ കിടപ്പിലായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ നിന്നു പോസ്റ്റ് മോർട്ടം ചെയ്ത ശേഷം മൃതദേഹം ഇന്നു ഉച്ചയോടെ വീട്ടിലെത്തിക്കും. പൊതുദർശനത്തിനു ശേഷം മൃതദേഹം ചാവശേരി പറമ്പിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.

Related posts