ശനിയാഴ്ച സ്കൂൾ പ്രവൃത്തിദിനം, ഉത്തരവ് റദ്ദാക്കി; ഇത്തരമൊരു ഉത്തരവ് സര്‍ക്കാരിനല്ലാതെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പുറപ്പെടുവിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്‌കൂളുകളില്‍ ശനിയാഴ്ചകള്‍ പ്ര‌വൃത്തിദിനമാക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 220 അധ്യയനദിവസങ്ങള്‍ ഉറപ്പാക്കാന്‍ 25 ശനിയാഴ്ചകളായിരുന്നു പ്രവൃത്തിദിനമാക്കിയത്. നിയമത്തിലെ വ്യവസ്ഥകള്‍, വിദ്യാര്‍ഥികളുടെ മാനസികാവസ്ഥ, അക്കാഡമിക് ഇതര പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഉത്തരവ് ബാധിക്കുന്നവരെ കേള്‍ക്കാതെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടിയെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്‍റെ ഉത്തരവ്. നയപരമായും കീഴ്‌വഴക്കപരമായും കാലങ്ങളായി പിന്തുടരുന്ന ഒരു സംവിധാനത്തിൽ മാറ്റം വരുത്തുന്ന ഇത്തരമൊരു ഉത്തരവ് സര്‍ക്കാരിനല്ലാതെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പുറപ്പെടുവിക്കാനാകില്ലെന്നും കോടതി വിലയിരുത്തി.

ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയതിനെതിരേ കെഎസ്ടിയു, കെപിഎസ്ടിഎ, കെഎടിഎഫ്, പ്രൈവറ്റ് ഗ്രാജുവേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ കേരള തുടങ്ങിയ സംഘടനകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികളാണു കോടതി പരിഗണിച്ചത്.

ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകാര്‍ക്ക് 200 പ്രവൃത്തിദിനമെന്നും ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകാര്‍ക്ക് 220 പ്രവൃത്തിദിനമെന്നുമാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നത്. പഠനസമയം യഥാക്രമം 800, 1,000 മണിക്കൂര്‍ വീതമാണ്. എന്നാല്‍, എല്ലാ വിദ്യാര്‍ഥികള്‍ക്കും 220 പ്രവൃത്തിദിനം തന്നെയാക്കിയാണ് ഉത്തരവിട്ടത്.

എന്‍സിസി, എന്‍എസ്എസ് പോലുള്ള അക്കാഡമിക് ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കാത്ത അവസ്ഥയുണ്ട്. പകരം സംവിധാനം നിര്‍ദേശിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. എന്നാല്‍, ശനിയാഴ്ചകൾ അവധിയായി കണക്കാക്കണമെന്ന് കെഇആറില്‍ നിയമമില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.

കെഇആറില്‍ പറയുന്നില്ലെങ്കിലും ആഴ്ചയില്‍ അഞ്ചു ദിവസം അധ്യയനമെന്ന കാലങ്ങളായുള്ള രീതിയാണു കേരളത്തിലേത്. ഒഴിവാക്കാനാകാത്ത സന്ദര്‍ഭങ്ങളിലൊഴികെ ശനിയാഴ്ചകള്‍ അവധിയാണ്. ശനിയാഴ്ച പ്രവൃത്തിദിവസം, ശനിക്കു പകരം വെള്ളിയാഴ്ച അവധിയാക്കുന്ന സ്‌കൂളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. എല്ലാവരെയും കേട്ടശേഷം സര്‍ക്കാരായിരുന്നു തീരുമാനമെടുക്കേണ്ടിയിരുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിനനുസൃതമായി രണ്ടു വിഭാഗമായി പരിഗണിച്ചു വേണമൊയിരുന്നു ഉത്തരവിടാന്‍.

കേന്ദ്ര നിയമപ്രകാരം അധ്യയനസമയം ക്രമീകരിക്കാനാകുമോയെന്ന സാധ്യത ഉത്തരവിനുമുമ്പ് ആരാഞ്ഞിട്ടില്ല. അതിനാല്‍ ശരിയായ നിയമ പ്രക്രിയയിലൂടെയാണ് അധ്യയനദിവസം നിശ്ചയിച്ചതെന്നു കരുതാനാകില്ല.

തുടര്‍ന്നാണ് അധ്യയനദിവസങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവരെ കേട്ടശേഷം സര്‍ക്കാര്‍ വീണ്ടും തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടത്.

Related posts

Leave a Comment