ശസ്ത്രക്രിയയ്ക്കിടെ 14കാരന്റെ വയറ്റില്‍ സ്‌ക്രൂ കുടുങ്ങിയെന്നു പരാതി ! സ്വകാര്യ ആശുപത്രിയ്‌ക്കെതിരേ പോലീസ് അന്വേഷണം

ആറ്റൂര്‍ സ്വദേശിയായ പതിനാലു വയസ്സുകാരന്റെ വയറില്‍ ശസ്ത്രക്രിയയ്ക്കിടെ സ്‌ക്രൂ കുടുങ്ങിയെന്നു പരാതി.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ വിയ്യൂര്‍ സ്റ്റേഷനിലാണ് ഇന്നലെ രാവിലെ പരാതി ലഭിച്ചത്. പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.

വയറുവേദനയെ തുടര്‍ന്ന് ജൂണ്‍ 12ന് ആണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പന്‍ഡിക്‌സ് ആണെന്നറിയിച്ച ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയയും നടത്തി.

പിന്നീടു രണ്ടു ദിവസത്തിനുശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി. ജൂലൈ 22ന് വീണ്ടും അപ്പന്‍ഡിക്‌സ് കണ്ടെത്തിയെന്നും ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

സംശയം തോന്നിയ കുടുംബം മറ്റൊരു ഡോക്ടറെ കാണിച്ചതോടെയാണു വയറ്റില്‍ സ്‌ക്രൂ കണ്ടെത്തിയത്. ഈ മാസം അഞ്ചിന് അമൃത ആശുപത്രിയില്‍ ചെന്ന് സ്‌ക്രൂ നീക്കം ചെയ്തിരുന്നു.

കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണെന്നു വീട്ടുകാര്‍ പറഞ്ഞു. വിദഗ്ധ സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിനു പരാതി കൈമാറും.

Related posts

Leave a Comment