സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും പി.സി. ജോർജും തമ്മിൽ പൊതുവേദിയിൽ വാക്കേറ്റം; ഇരുവരും കൊമ്പുകോര്‍ത്തത് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ വേദിയിലിരിക്കെ

പൂഞ്ഞാർ: പൊതുവേദിയില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എംഎൽഎയും മുന്‍ എംഎല്‍എ പി.സി. ജോര്‍ജും തമ്മില്‍ വാക്കേറ്റം. പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ വേദിയിലിരിക്കെയാണ് ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത്. മുണ്ടക്കയത്ത് ആശുപത്രിയില്‍ ഡോക്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മന്ത്രിയെ കണ്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് എംഎല്‍എയെ ചൊടിപ്പിച്ചത്.

ഇവിടെ ആവശ്യമുള്ള കാര്യം പറഞ്ഞാല്‍ മതിയെന്ന് എംഎല്‍എ പറഞ്ഞു. എനിക്കിഷ്ടമുള്ളത് പറയുമെന്നായിരുന്നു ജോര്‍ജിന്‍റെ മറുപടി. അതിനുള്ള വേദി ഇതല്ലെന്ന് കുളത്തുങ്കല്‍ ചൂണ്ടിക്കാട്ടി.

പൂഞ്ഞാറിലെ ആശുപത്രിയിലും ഉച്ചകഴിഞ്ഞ് ഒപിയില്ലെന്നും അതിന് നടപടി വേണമെന്നും ജോര്‍ജ് പറഞ്ഞു. തുടർന്ന് സംഘാടകരെത്തി ഇരുവരെയും അനുനയിപ്പിക്കുകയായിരുന്നു.

Related posts

Leave a Comment