ആദ്യം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി: പിന്നീട് രണ്ട് വർഷത്തിനിടെ കൊന്നത് 42 സ്ത്രീകളെ; സീരിയൽ കില്ലർ അറസ്റ്റിൽ

കെനിയയിൽ 42 സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ സീരിയൽ കൊലയാളിയെ അറസ്റ്റ് ചെയ്ത ഒരു കേസ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വെറും രണ്ട് വർഷത്തിനുള്ളിൽ ഈ സ്ത്രീകളെയെല്ലാം ഇയാൾ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഈ ക്രൂരമായ കേസിനെക്കുറിച്ച് കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസ് അധികാരികൾ. ഇയാളുടെ ഭാര്യയെയും കൊലപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വാർത്ത വൈറലായതോടെ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്.

രണ്ട് വർഷത്തിനിടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ കെനിയയിൽ നിന്നുള്ള കോളിൻസ് ജുമൈസി ഖലുഷ എന്ന 33 കാരനാണ് അറസ്റ്റിലായത്. ഇയാൾ സ്ത്രീകളെ പ്രലോഭിപ്പിച്ച് പിന്നീട് കൊലപ്പെടുത്തുന്നത് പതിവാണെന്ന് കണ്ടെത്തി. യൂറോ 2024 ഫുട്ബോൾ ഫൈനൽ കാണാൻ പോയ ക്ലബിന് പുറത്ത് പുലർച്ചെ മൂന്ന് മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എല്ലാ കൊലപാതകങ്ങളും ഇയാൾ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ മുഹമ്മദ് അമീൻ വെളിപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ മാലിന്യം തള്ളുന്ന സ്ഥലത്ത് എറിയുക പതിവായിരുന്നുവെന്ന് കോളിൻസ് വെളിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതുവരെ ഒമ്പത് മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുത്തത്. ജീർണിച്ചതും അഴുകിയതുമായ മൃതദേഹങ്ങളും അന്വേഷണത്തിൽ കണ്ടെത്തി. ചിലത് കഷ്ണങ്ങളാക്കി ചാക്കിൽ എറിഞ്ഞിരുന്നു.

അന്വേഷണത്തിൽ കോളിൻസ് ജുമൈസി ഖലുഷ ഒരു സീരിയൽ കില്ലറാണെന്ന് മുഹമ്മദ് അമീൻ വെളിപ്പെടുത്തി. കോളിൻസ് വാടക വീട്ടിലാണ് താമസിക്കുന്നതെന്ന് അദ്ദേഹം തൻ്റെ റിപ്പോർട്ടുകളിൽ വ്യക്തമാക്കി. ഇയാളുടെ മുറിയിൽ നിന്ന് ഒരു കത്തി, 12 നൈലോൺ ചാക്കുകൾ, രണ്ട് റബ്ബർ കയ്യുറകൾ, ഒരു ഹാർഡ് ഡ്രൈവ്, എട്ട് സ്മാർട്ട്ഫോണുകൾ എന്നിവ കണ്ടെത്തി.

ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഖലുഷ വെളിപ്പെടുത്തി. ഇതെല്ലാം എങ്ങനെ ആരംഭിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. ആദ്യം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽ നിറച്ച് വലിച്ചെറിഞ്ഞുവെന്നും അയാൾ കൂട്ടിച്ചേർത്തു. ഈ കൊലപാതകം അയാൾ ആസ്വദിച്ചാണ് ചെയ്തത്. അതിനുശേഷം നിരവധി സ്ത്രീകളെയും കൊന്നു.

കൊല്ലപ്പെട്ട സ്ത്രീകളുടെ ഫോണുകളിലൊന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോളിൻസ് ജുമാസി ഖലുഷയെ കണ്ടെത്തിയതെന്ന് പോലീസ് അധികൃതർ വെളിപ്പെടുത്തി. ഇയാളുടെ അക്കൗണ്ടിലേക്ക് കുറച്ച് പണം ട്രാൻസ്ഫർ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

 

Related posts

Leave a Comment