വേശ്യാവൃത്തിക്കെത്തിച്ച ബംഗ്ലാദേശി യുവതിയെ രക്ഷപ്പെടുത്തി; ഏജന്‍റ് സെറീന അടക്കം മൂന്ന് പേർ അറസ്റ്റിൽ; നടുക്കുന്ന സംഭവം കൊച്ചിയിൽ

കൊച്ചി: വേശ്യാവൃത്തിക്കെത്തിച്ച ബംഗ്ലാദേശി യുവതിയെ രക്ഷപ്പെടുത്തി. സംഭവത്തില്‍ വരാപ്പുഴ സ്വദേശി വിപിന്‍, ഏജന്‍റായ തമിഴ്‌നാട് സ്വദേശി സെറീന, തിരുവനന്തപുരം പൂന്തുറ സ്വദേശി ജഗദ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ സെറീന 26കാരിയായ യുവതിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നതോടെയാണ് സംഭവത്തിന് ആധാരമായ കാര്യങ്ങള്‍ നടന്നത്.2013 ല്‍ ബംഗ്ലാദേശില്‍നിന്ന് ആരോ തന്നെ കടത്തിക്കൊണ്ടുവന്നതാണെന്നാണ് യുവതിയുടെ മൊഴി.

അതിനുശേഷം ഇവര്‍ ബംഗളൂരുവില്‍ ലൈംഗികത്തൊഴില്‍ ചെയ്തുവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതിനിടെ ഒരു മാസം മുമ്പ് യുവതി കൊച്ചിയിലെത്തി. ജഗദയ്‌ക്കൊപ്പം പോണേക്കരയിലെ വീട്ടില്‍ താമസിക്കുകയായിരുന്നു.

ഇവിടെനിന്ന് വിപിന്‍ യുവതിയെ തൃശൂര്‍ക്ക് കൊണ്ടുപോയി. ഇതറിഞ്ഞ സെറീന വന്ന് യുവതിയെ തിരികെ ബംഗളൂരുവിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് ബഹളത്തില്‍ കലാശിച്ചു.

വിപിന്‍ യുവതിയെ വിവാഹം ചെയ്യാമെന്ന് സമ്മതം അറിയിച്ചെങ്കിലും സെറീന കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

കസ്റ്റഡിയിലുള്ളവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ബംഗ്ലാദേശ് സ്വദേശിയാണെന്നതിനുള്ള രേഖകളൊന്നും ഇവരുടെ പക്കലില്ലെന്നു പോലീസ് പറഞ്ഞു.

Related posts

Leave a Comment