ഓരോ ദിവസവും വഴങ്ങേണ്ടി വന്നത് നിരവധി പുരുഷന്മാര്‍ക്ക്; ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗവും പതിവായിരുന്നു; എല്ലാ മാസവും കൃത്യമായി പണം വരുമ്പോള്‍ അമ്മയറിഞ്ഞില്ല മകളുടെ ദുരിതം…

തന്റെ മകള്‍ ദുബായില്‍ പോയിട്ട് വര്‍ഷങ്ങളായെങ്കിലും അവളുടെ ജോലി എന്താണെന്ന് തനിക്കറിയില്ലെന്നുമാണ് ഈ അമ്മ നാട്ടുകാരോട് പറഞ്ഞിരുന്നത്. എല്ലാ മാസവും കൃത്യമായി പണമയക്കുകയും മാസത്തില്‍ ഒരു തവണ വിളിക്കുകയും ചെയ്തിരുന്നു. അവള്‍ അവിടെയൊരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നാണ് പറഞ്ഞിട്ടിട്ടുള്ളതെന്ന് അമ്മ പറയുന്നു. എന്നാല്‍ ആ വാര്‍ത്ത കേട്ടപ്പോള്‍ ആ അമ്മ തലയില്‍ കൈവച്ച് കരഞ്ഞുപോയി. പെണ്‍വാണിഭത്തിനാണ് എന്റെ മകള്‍ പോയതെന്ന കാര്യം ഞാന്‍ അറിഞ്ഞില്ലെന്ന് ബംഗ്ലാദേശിയായ ആ മാതാവു പറയുന്നു.

പെണ്‍കുട്ടിയെ ദുബായിലെ മുറിയില്‍ പൂട്ടിയിട്ട് പെണ്‍വാണിഭം നടത്തി വരികയായിരുന്ന ബന്ധുവായ വീട്ടുവേലക്കാരി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒരുലക്ഷം ദിര്‍ഹം പിഴയുമാണ് കോടതി വിധിച്ചത്. പെണ്‍കുട്ടിയുടെ വയസ് തിരുത്തിയാണ് പെണ്‍വാണിഭത്തിനായി ദുബായില്‍ എത്തിച്ചത്. ദുബായിലെ ഫ്ളാറ്റിലുള്ള മുറിയില്‍ ബലമായി പൂട്ടിയിട്ട ശേഷം ആവശ്യക്കാരെ ഇവിടേക്ക് എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. തടവിനും പിഴയ്ക്കും പുറമെ, പെണ്‍വാണിഭത്തിന് ഉപയോഗിച്ച ഫ്ളാറ്റ് പൂട്ടിയിടാനും കോടതി നിര്‍ദേശിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ മൂന്നുപേരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു.

ബന്ധുവായ ബംഗ്ലാദേശ് യുവതിയും രണ്ട് ബംഗ്ലദേശ് യുവാക്കളുമാണ് പിടിയിലായത്. യുവതിയുടെ സഹോദരിയുടെ 15 വയസുള്ള വളര്‍ത്തുമകളുടെ യാത്രാരേഖകളില്‍ തിരുത്ത് വരുത്തിയാണ് ബംഗ്ലാദേശില്‍ നിന്നും ആദ്യം ഒമാനിലേക്കും പിന്നീട് ദുബയിലേക്കും എത്തിച്ചത്. വീട്ടുജോലിക്കെന്നു പറഞ്ഞായിരുന്നു പെണ്‍കുട്ടിയെ ദുബയിലേക്ക് കൊണ്ടുവന്നത്. 15 വയസ്സിനു പകരം 25 വയസ്സ് എന്ന് തിരുത്തിയായിരുന്നു പെണ്‍വാണിഭത്തിനായി കുട്ടിയെ എത്തിച്ചതെന്ന് കോടതി കണ്ടെത്തി. പെണ്‍കുട്ടിക്ക് ലഭിച്ചിരുന്ന പണത്തില്‍ ചെറിയൊരു ഭാഗം യുവതി കുട്ടിയുടെ മാതാവിന് അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തി.

അറസ്റ്റിലായ രണ്ട് യുവാക്കളുടെ സഹായത്തോടെ ഒമാനില്‍ നിന്നും കാര്‍ മാര്‍ഗമാണ് പെണ്‍കുട്ടിയെ ദുബയിലേക്ക് കടത്തിയതെന്നും കോടതിക്ക് ബോധ്യമായി. ദുബായിലെ ഫ്ളാറ്റില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിന് നിര്‍ബന്ധിച്ചതായി കണ്ടെത്തിയ കോടതി, പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു, ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി, രേഖകളില്‍ കൃത്രിമം കാണിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മൂന്നുപേര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.

Related posts