ജോലികഴിഞ്ഞു പോകുകയായിരുന്ന യുവതിക്കുനേരേ ലൈംഗികാതിക്രമം; യുവാവിനു രണ്ടു വർഷം തടവുംപിഴയും

ചേര്‍ത്തല: ജോലികഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന യുവതിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ യുവാവിനെ രണ്ടുവര്‍ഷം തടവും 20,000 പിഴയും ശിക്ഷ.

പാണാവള്ളി പഞ്ചായത്ത് നാലാം വാര്‍ഡില്‍ തൃച്ചാറ്റുകുളം ജിതിന്‍ നിവാസില്‍ അഖിലി(31)നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്.

2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് സന്ധ്യക്ക് വീട്ടിലേക്കു പോകുകയായിരുന്ന യുവതിയെ പ്രതി ആളൊഴിഞ്ഞ വഴിയില്‍ വച്ച് കണ്ടത്തിലേക്ക് തള്ളി ഇടുകയും ശരീര ഭാഗങ്ങളില്‍ പിടിച്ച് അപമാനിക്കുകയും വസ്ത്രം കീറാനിടവരുത്തുകയും ചെയ്തതായാണ് കേസ്. പൂച്ചാക്കല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related posts

Leave a Comment