കൊയിലാണ്ടി: എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ സംഭവത്തില്‍ കൊയിലാണ്ടി ഗുരുദേവകോളജ് പ്രിന്‍സിപ്പലിന്റെ മൊഴി രേഖപ്പെടുത്തല്‍ വൈകുന്നു.
പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല. എസ്എഫ്ഐയുടെ പരസ്യ ഭീഷണിയെതുടര്‍ന്ന് ഗുരുദേവകോളജിന് ഇന്നും അവധി നല്കി.
റഗുലര്‍ ക്ലാസുകള്‍ക്കാണ് അവധി നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു. എസ്എഫ് ഐ നേതാവിനെ പ്രിന്‍സിപ്പൽ മര്‍ദിച്ചെന്നാരോപിച്ച് എസ്എഫ്ഐ ഗുരുദേവകോളജിലേക്ക് ഇന്നലെ നടത്തിയ മാര്‍ച്ചിൽ പ്രിന്‍സിപ്പലിനെതിരെയും കോളജിലെ അധ്യാപകനെതിരെയും എസ്എഫ്ഐ നേതാവ് നവതേജ് കൊലവിളി പ്രസംഗം നടത്തിയിരുന്നു.
പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്കര്‍ രണ്ടു കാലില്‍ കോളജില്‍ കയറില്ലെന്നായിരുന്നു നവതേജിന്റെ ഭീഷണി. ഡിവൈഎഫ്ഐ നേതാവ് ബിപിന്‍ പ്രിന്‍സിപ്പലിന്റെ നെഞ്ചത്ത് അടുപ്പ് കൂട്ടൂമെന്നും പ്രസംഗിച്ചു. പ്രസംഗത്തിനെതിരേ കോളജ് അധികൃതര്‍ പരാതി നല്‍കുമെന്നാണ് അറിയുന്നത്.