കൊച്ചി: മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിനെതിരെ സിഎംആര്‍എല്‍ ഹൈക്കോടതിയിലേക്ക്. എസ്എഫ്ഐഒ റിപ്പോര്ട്ടിന്മേല് തുടര്‍ നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി. സിഎംആര്‍എലിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്നാണ് ഹര്‍ജിയിലെ വാദം.
മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രം എന്‍ഫോഴ്സ്മെൻ് ഡയറക്ട്രേറ്റിന്(ഇഡി) കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നല്കിയ അപേക്ഷ എറണാകുളം അഡീഷണല്‍ കോടതി അംഗീകരിച്ചു. കുറ്റപത്രം പരിശോധിച്ചശേഷം തുടര്‍നടപടികളിലേക്ക് ഇഡി നീങ്ങും .
മുഖ്യമന്ത്രിയുടെ മകള്‍ പ്രതി സ്ഥാനത്തുള്ള എക്സാലോജിക് സിഎംആര്‍എല്‍ മാസപ്പടി ഇടപാടില്‍ ഇന്‍കംടാക്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി നേരത്തെ തന്നെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.
സിഎംആര്‍എല്ലിനും മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനത്തിനുമെതിരെയാണ് ഇഡി അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് എസ്എഫ്ഐഒ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇ ഡി ആവശ്യപ്പെട്ടത്.