കുറഞ്ഞ ചെലവില്‍ സുരക്ഷിത താമസം; പുതുവര്‍ഷ സമ്മാനമായി കൊച്ചിയിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നു; നാല് നിലകളിലായി 108 മുറികള്‍


സ്വന്തം ലേഖിക
കൊച്ചി: വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിത താമസത്തിനായി ഷീ ലോഡ്ജ് ഒരുങ്ങുന്നു.

കൊച്ചി നഗരസഭയുടെ ഉടമസ്ഥതയില്‍ എറണാകുളം നോര്‍ത്തിലുള്ള ലിബ്ര ഹോട്ടലിലാണ് സ്ത്രീ സൗഹാര്‍ദ്ദ പദ്ധതിയായ ഷീ ലോഡ്ജ് ഒരുങ്ങുന്നത്. ലോക വനിത ദിനമായ മാര്‍ച്ച് എട്ടിന് ഷീ ലോഡ്ജ് തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭാ അധികൃതര്‍. കെട്ടിടത്തിന്‍റെ ഇലക്ട്രിക്, ഇന്‍റീരിയര്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

നാല് നിലകള്‍,108 മുറികള്‍
പത്തു രൂപ ഊണിലൂടെ ഹിറ്റായ സമൃദ്ധി @ കൊച്ചിയോട് ചേര്‍ന്നുള്ളതാണ് ഈ കെട്ടിടം. നാലു നിലകളിലുള്ള കെട്ടിടത്തിന്‍റെ ഓരോ നിലകളിലുമായി ബാത്ത് അറ്റാച്ച്ഡ് ആയിട്ടുള്ള 27 മുറികള്‍ ഉണ്ടാകും. ഒരാള്‍ക്ക് ഒരു മുറി എന്ന കണക്കില്‍ 108 മുറികളാണ് ഇവിടെ ഒരുക്കുന്നത്.

മുറിവാടക പിന്നീട് നിശ്ചയിക്കും. താഴത്തെ നിലയില്‍ വിശാലമായ ഡൈനിംഗ് ഹാള്‍ ഒരുക്കും. സമൃദ്ധി ഹോട്ടലില്‍ ഭാവിയില്‍ പ്രഭാത ഭക്ഷണം ഒരുക്കുന്ന മുറയ്ക്ക് ഷീ ലോഡ്ജിലെ താമസക്കാര്‍ക്ക് ഇവിടെനിന്ന് ഭക്ഷണം കൊടുക്കാനാണ് പദ്ധതിയിടുന്നത്.

ഇവിടേക്കായി നാല്‍പത് ലക്ഷം രൂപയുടെ ഫര്‍ണീച്ചര്‍ വാങ്ങാനായി കിറ്റ്‌കോയ്ക്ക് ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞു. ഒരു കോടി രൂപയുടേതാണ് പ്ലാന്‍ ഫണ്ട്. രാജ്യത്ത് ആദ്യമായിട്ടാണ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിനു കീഴില്‍ ഇത്തരമൊരു സംരംഭം നടപ്പാക്കുന്നത്.

നടത്തിപ്പ്കുടുംബശ്രീക്ക്
ഷീ ലോഡ്ജിന്‍റെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും.

ഒരുങ്ങുന്നത് നഗരമധ്യത്തില്‍
ഷീ ലോഡ്ജ് ഒരുങ്ങുന്നത് നഗരമധ്യത്തില്‍ ആയതിനാല്‍ ഏതു പാതിരായ്ക്കും ഇവിടെ എത്താമെന്നതാണ് ഇതിന്‍റെ സവിശേഷത. നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് നടക്കാവുന്ന ദൂരം മാത്രമാണ് ഇവിടേക്കുള്ളത്. തൊട്ടടുത്തുള്ള നോര്‍ത്ത് ബസ് സ്റ്റോപ്പില്‍നിന്ന് നഗരത്തിന്‍റെ വിവിധ സ്ഥലങ്ങളിലേക്ക് ബസ് കിട്ടും.

മെട്രോ ട്രെയിനിൽ യാത്ര ചെയ്യേണ്ടവർക്ക് അടുത്തുള്ള ടൗണ്‍ ഹാള്‍ സ്‌റ്റേഷനില്‍നിന്ന് വണ്ടി കയറാം. കലൂര്‍ ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍, വൈറ്റില ഹബ് എന്നിവയെല്ലാം അടുത്ത സ്ഥലങ്ങളാണ്. എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും അടുത്തുതന്നെയാണ്.

പുതുവര്‍ഷ സമ്മാനം:മേയര്‍ എം.അനില്‍കുമാര്‍
ഷീ ലോഡ്ജിന്‍റെ പണി പൂര്‍ത്തിയായി വരികയാണ്. പുതുവര്‍ഷ സമ്മാനമായി ഇത് ജനങ്ങളിലെത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts

Leave a Comment