അരിയിൽ ഷുക്കൂർ കൊലക്കേസ്: സിപിഎം നേതാക്കൾക്കു തിരിച്ചടി; പി. ജയരാജന്‍റെയും ടി.വി. രാജേഷിന്‍റെയും വിടുതൽ ഹർജികൾ തള്ളി

കൊച്ചി: സിപിഎം നേതാക്കൾക്കു കനത്ത തിരിച്ചടിയേകി അരിയിൽ ഷുക്കൂർ കൊലക്കസിൽ പി. ജയരാജന്‍റെയും ടി.വി. രാജേഷിന്‍റെയും വിടുതൽ ഹർജികൾ കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടേയും വിടുതൽ ഹർജികൾ തള്ളിയത്.

ഇരുനേതാക്കളും വിചാരണ നേരിടണം. 2012 ഫെബ്രുവരി 20നാണ് എംഎസ്എഫ് പ്രവർത്തകനായ ഷുക്കൂർ കൊല്ലപ്പെട്ടത്. ഇരുവർക്കുമെതിരെ ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിട്ടുള്ളത്.

കൊലപാതകത്തിനായി ഗൂഢാലോചന നടന്നതു തെളിയിക്കുന്നതിനുള്ള സാക്ഷിമൊഴികൾ ഉണ്ടെന്നും ജയരാജന്‍റെയും ടി.വി. രാജേഷിന്‍റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്‍റെ മാതാവിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണു കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറന്പിനു സമീപത്തുള്ള പട്ടുവത്തുവച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകമാണു ഷുക്കൂർ കൊല്ലപ്പെട്ടത്.

ചെറുകുന്ന് കീഴറയിൽവച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.വാഹനം ആക്രമിക്കപ്പെട്ടശേഷം പി. ജയരാജനും ടി.വി. രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽവച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണു കുറ്റപത്രം.

തളിപ്പറന്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇതു ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.

സ്വന്തം ലേഖകൻ

Related posts

Leave a Comment