സി­ദ്ധാര്‍ഥന്‍റെ മൃ­ത­ദേ­ഹം പോ­ലീ­സ് എ­ത്തു­ന്ന­തി­ന് മു­മ്പ് പ്ര­തി­കള്‍ അ­ഴി­ച്ചു­മാ­റ്റി; വി­സി­ക്ക് വീഴ്­ച ഉ­ണ്ടാ­യെന്നും ക­ണ്ടെ­ത്തല്‍

പൂ­ക്കോ­ട്: വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മ­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍ പു­റ­ത്ത്. സിദ്ധാര്‍ഥന്‍റെ മൃതദേ­ഹം പോലീസ് എത്തുന്നതിനുമു­മ്പ് അ­ഴിച്ചു. ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പ്രതികള്‍ തന്നെയാണ് അ­ഴി­ച്ച­തെ­ന്നാ­ണ് പോ­ലീ­സ് റി­പ്പോര്‍ട്ട്.

മര്‍ദന വിവരം വീട്ടില്‍ അറിയിക്കാതിരിക്കാന്‍ സിദ്ധാര്‍ഥന്‍റെ ഫോണും പ്രതികള്‍ പിടിച്ചു വച്ചിരുന്നു. ഫോണ്‍ തിരികെ നല്‍കിയത് 18ന് രാവിലെയാണെ­ന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു­ണ്ട്.

16നും 17നും വീട്ടുകാര്‍ സിദ്ധാര്‍ഥനെ ഫോണില്‍ ബ­ന്ധ­പ്പെ­ട്ടെ­ങ്കിലും കി­ട്ടി­യില്ല. സഹപാഠികളിലൊരാളെ വിളിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും സിദ്ധാര്‍ഥന്‍ കിടക്കുകയാണെന്നും അ­റി­യിച്ചു. ഈ സമയത്തെല്ലാം സിദ്ധാര്‍ഥന്‍റെ ഫോണ്‍ പ്രതികളു­ടെ കൈ­യി­ലാ­യി­രു­ന്നെ­ന്നാ­ണ് അ­ന്വേ­ഷ­ണ­സം­ഘ­ത്തി­ന്‍റെ ക­ണ്ടെത്തല്‍.

സി­ദ്ധാര്‍ഥ­ന്‍റെ മര­ണം അ­ന്വേ­ഷി­ക്കു­ന്ന­തില്‍ സര്‍­വ­ക­ലാശാ­ല വി­സി­ എം.ആര്‍. ശശീ­ന്ദ്ര­നാ­ഥന് വീഴ്­ച സം­ഭ­വി­ച്ച­തായും പോ­ലീ­സ് റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. മരണവിവരം അറിഞ്ഞിട്ടും അക്കാര്യം അന്വേഷിക്കാന്‍ വിസി തയാറായില്ല.

സിദ്ധാര്‍ഥന്‍ മരിച്ച ദിവസം ഉച്ച മുതല്‍ വിസി കാമ്പ­സി­ലു­ണ്ടാ­യി­രുന്നു. ഫെബ്രുവരി 21നാണ് വിസി കാമ്പസില്‍ നിന്നു പോയതെന്നും റിപ്പോര്‍­ട്ടില്‍ പ­രാ­മര്‍­ശി­ക്കു­ന്നുണ്ട്.

Related posts

Leave a Comment