സുഹൃത്തുക്കളുടെ ഫോണിൽ നിന്നും വിളിച്ച് പോലീസ് ഭീഷണിപ്പെടുത്തി: സിദ്ദിഖ് എവിടെയാണുള്ളതെന്ന് അറിയില്ല; ഷഹീൻ സിദ്ദിഖ്

കൊച്ചി: സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരേ സിദ്ദിഖിന്‍റെ മകന്‍ ഷഹീന്‍ സിദ്ദിഖ്. പോലീസ് തന്നെ സുഹൃത്തുക്കളുടെ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഷഹീൻ പറഞ്ഞു. പിതാവിനെ ഹാജരാക്കിയില്ലെങ്കിൽ സുഹൃത്തുക്കളെ റിമാൻഡ് ചെയ്യുമെന്ന് പറഞ്ഞാണ് പോലീസിന്‍റെ ഭീഷണി.

അതേസമയം, ഷഹീന്‍റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പോലീസ് സംഘം പുലർച്ചെ ഇവരുടെ വീടുകളിലെത്തി സിദ്ദിഖ് എവിടെയെന്ന് ചോദിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു.

നടപടിക്രമം പാലിക്കാതെ പുലർച്ചെ ഉണ്ടായ പോലീസ് കസ്റ്റഡിക്കെതിരേ യുവാക്കളുടെ കുടുംബം കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു.

Related posts

Leave a Comment