കരുതിയിരിക്കുക… അടുത്ത ഇര നിങ്ങളാകാം..! എസ്ബിഐ യോനോ തടസപ്പെട്ടെന്നു സന്ദേശം, ലിങ്കില്‍ ഒളിഞ്ഞിരിക്കുന്നത്‌ വൻ തട്ടിപ്പ്

തൃശൂർ: ബാങ്കിൽനിന്നാണെന്ന വ്യാജേന മൊബൈൽ ഫോണുകളിലേക്കു സന്ദേശം അയച്ച് പണം തട്ടിയെടുക്കുന്നു.

തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം വിഭാഗമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പു നൽകുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നാണെന്ന വ്യാജേനയാണ് സന്ദേശങ്ങൾ എത്തുന്നത്. ഇടപാടുകാരുടെ എസ്ബിഐ യോനോ ആപ്ലിക്കേഷൻ സർവീസ് തടസപ്പെട്ടിരിക്കുകയാണെന്നും അപ്ഡേറ്റ് ചെയ്തു പുനരാരംഭിക്കാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശം.

സന്ദേശം ശരിയാണെന്നു ധരിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയവർക്ക് അക്കൗണ്ടിലെ പണം നഷ്ടമായെന്നു പോലീസ് വെളിപ്പെടുത്തുന്നു.

യഥാർഥ സന്ദേശമാണെന്നു വിശ്വസിച്ച് ഉപഭോക്താവ്, ലിങ്കിൽ ക്ലിക്ക് ചെയ്താൽ ബാങ്കിന്‍റേതെന്നു തോന്നുന്ന വെബ്സൈറ്റിലേക്കാണു പ്രവേശിക്കുന്നത്.

അവിടെ യൂസർനെയിം, പാസ്‌വേഡ്, ഒടിപി എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുന്നു. ബാങ്കിന്‍റെ യഥാർഥ വെബ്സൈറ്റ് ആണെന്നു തെറ്റിദ്ധരിച്ച് ഉപഭോക്താവ് വിവരങ്ങൾ നൽകുന്നു.

യഥാർഥത്തിൽ തട്ടിപ്പുസംഘത്തിന്‍റെ വ്യാജ വെബ്സൈറ്റിലേക്കു പാസ്‌വേഡ് അടക്കമുള്ള വിവരങ്ങൾ ചോരുകയാണു ചെയ്യുന്നത്.

ഒടിപി കൂടി ചോരുന്നതോടെ ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുന്നു. ഇത്തരത്തിൽ അനവധി പരാതികളാണ് ബാങ്കിലും പോലീസിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നു സൈബർ സെൽ വ്യക്തമാക്കി.

Related posts

Leave a Comment