‘ഒരു വീടെടുത്ത് ആർക്ക് വേണമെങ്കിലും സ്കൂൾ തുടങ്ങാവുന്ന അവസ്ഥയാണുള്ളത്, അവർ അവിടെ എന്താണ് പഠിപ്പിക്കുന്നതെന്ന് നമ്മൾ അറിയണം’: വി. ശിവൻകുട്ടി

തിരുവനന്തപുരം: അനധികൃതമായി സ്കൂളുകൾ തുടങ്ങുന്നതിനെതിരേ വി. ശിവൻകുട്ടി. ഒരു വീടെടുത്ത് ആർക്ക് വേണമെങ്കിലും സ്കൂൾ തുടങ്ങാവുന്ന അവസ്ഥയാണുള്ളത്. അവർ അവിടെ എന്താണ് പഠിപ്പിക്കുന്നതെന്ന് നമ്മൾ അറിയണം. അത്തരം സ്കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സർക്കാർ സ്കൂളുകൾ പോലും സംസ്ഥാനത്തിന്‍റെ എൻഒസി വാങ്ങിയാണ് പ്രവർത്തിക്കുന്നത്. അപ്പോഴാണ് ഇവിടെ ചിലർക്ക് അതൊന്നും വേണ്ടാത്തത്. ഒരു മാനദണ്ഡവും പാലിക്കാതെ അധ്യാപകരെ നിയമിക്കുന്നതിൽ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും ശിവൻകുട്ടി അറിയിച്ചു.

സിലബസിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പോകുകയാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഓരോ ഭാഗവും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment