മരിച്ചശേഷവും കുട്ടികൾ ഉണ്ടാവാം: കോടതി മരിച്ച മകന്‍റെ ബീജം മാതാപിതാക്കൾക്കു നൽകാൻ ഉത്തരവ്

ന്യൂഡൽഹി: മരണത്തിനുശേഷവും കുട്ടികൾക്ക് ജന്മം നൽകുന്ന കാര്യത്തിൽ ഇന്ത്യൻ നിയമത്തിൽ വിലക്കൊന്നുമില്ലെന്നു കോടതി. മരിച്ചയാളുടെ ബീജം മാതാപിതാക്കൾക്ക് കൈമാറാൻ ഉത്തരവ് നൽകി ഡൽഹി ഹൈക്കോടതിയാണ് ഈ നിരീക്ഷണം നടത്തിയത്.

കാൻസർ ബാധിച്ച് മരിച്ച തന്‍റെ മകന്‍റെ ബീജം ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് അച്ഛനാണ് കോടതിയെ സമീപിച്ചത്. മകന്‍റെ കുട്ടിയെ വളർത്താൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേസ് പരിഗണിച്ച കോടതി, ബീജം കൈമാറാൻ ഡൽഹിയിലെ ഗംഗാറാം ആശുപത്രിക്ക് നിർദേശം നൽകുകയായിരുന്നു.

കുട്ടികളെ അവരുടെ മാതാപിതാക്കളുടെ അച്ഛനും അമ്മയും വളർത്തുന്നത് സാധാരണ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പ്രതിഭ എം സിംഗാണ് കേസിൽ വിധി പറഞ്ഞത്. ബീജം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് കോടതി നിബന്ധന വച്ചിട്ടുണ്ട്.

Related posts

Leave a Comment