ശ്രേയസിന് പരിക്ക്: അവസാന ഏകദിനങ്ങൾക്കും ഐപിഎല്ലിനുമില്ല

 

പൂനെ: പരിക്കേറ്റ യുവതാരം ശ്രേയസ് അയ്യർക്ക് ഇംഗ്ലണ്ടിനെതിരായ അവസാന രണ്ടു ഏകദിനങ്ങളും ഐപിഎല്ലും നഷ്ടമായേക്കും.

ആദ്യ ഏകദിനത്തിൽ ഇന്ത്യ ബൗൾ ചെയ്യുമ്പോൾ എട്ടാം ഓവറിൽ ഫീൽഡിംഗിനിടെയാണ് അയ്യർക്ക് പരിക്കേറ്റത്. സ്കാനിംഗിന് വിധേയനാക്കിയ താരത്തിന് ആറാഴ്ച കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വരും.

ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിനാണ് അയ്യരുടെ പരിക്ക് തലവേദനയുണ്ടാക്കുന്നത്. ടീമിന്‍റെ നായകനായ അയ്യർക്ക് കുറഞ്ഞ ദിവസത്തിനുള്ളിൽ പകരക്കാരനെ കണ്ടെത്തേണ്ട സ്ഥിതിയിലാണ് ടീം മാനേജ്മെന്‍റ്.

ഏപ്രിൽ ഒൻപതിനാണ് ഐപിഎൽ തുടങ്ങുന്നത്. അയ്യരുടെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് നായക സ്ഥാനം താത്കാലികമായി നൽകാനാണ് ഡൽഹി ക്യാപിറ്റൽസ് ആലോചിക്കുന്നത്.

ബാറ്റിംഗിനിടെ കൈമുട്ടിന് ഏറുകൊണ്ട രോഹിത് ശർമയും ഫീൽഡിംഗിന് ഇറങ്ങിയിരുന്നില്ല. എന്നാൽ രോഹിത്തിന്‍റെ പരിക്കിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് ടീം മാനേജ്മെന്‍റ് അറിയിച്ചിരിക്കുന്നത്. രണ്ടാം മത്സരത്തിലും താരം കളിക്കും. വെള്ളിയാഴ്ച പൂനെയിലാണ് മത്സരം.

Related posts

Leave a Comment