ഭർത്താവിന് കോവിഡ് ലക്ഷണങ്ങൾ! ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ മടക്കി അയച്ചുവെന്ന് ശ്രിയ ശരണ്‍; അവിടെത്തിയപ്പോഴുണ്ടായ അനുഭവം അതിലും ഭയാനകം ആയിരുന്നു…

തെന്നിന്ത്യയിൽ സിനിമയിൽ മുൻനിര നായികയായി തിളങ്ങിയ താരമാണ് ശ്രിയ ശരണ്‍. സൂപ്പർ താരങ്ങളുടെയെല്ലാം സിനിമകളിൽ നായികയായി നടി അഭിനയിച്ചിരുന്നു.

അഭിനയ പ്രാധാന്യമുളള വേഷങ്ങളേക്കാൾ ഗ്ലാമർ റോളുകളിലാണ് നടി കൂടുതൽ തിളങ്ങിയത്. മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.

വിവാഹശേഷം കുറച്ചു കാലം സിനിമ വിട്ട നടി സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോഴും സജീവമായിരുന്നു. അത് ഇപ്പോഴും തുടരുന്നു.

സുഹൃത്തുക്കൾക്കും ഭർത്താവിനുമൊപ്പമുളള ചിത്രങ്ങളെല്ലാം ശ്രിയ ശരണ്‍ ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. കൊറോണ രോഗലക്ഷണങ്ങളുളള തന്‍റെ ഭർത്താവിനെയുംകൊണ്ട് ആശുപത്രിയിൽ പോയപ്പോഴുണ്ടായ അനുഭവം നടി വിവരിച്ചിരിക്കുകയാണിപ്പോൾ. നിലവിൽ ഭർത്താവിനൊപ്പം സ്പെയിനിലാണ് നടി താമസിക്കുന്നത്.

ഇതിനിടെയാണ് ഭർത്താവ് ആൻഡ്രിയ കൊസ്ചീവിന് പനിയും ചുമയും കണ്ടുതുടങ്ങിയത്. തുടർന്ന് ഉടൻ തന്നെ ബാഴ്സോണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ അവിടെത്തിയപ്പോഴുണ്ടായ അനുഭവം അതിലും ഭയാനകം ആയിരുന്നു എന്ന് നടി പറയുന്നു. ഭർത്താവിന് പനിയും ചുമയും വന്നു.

ഞങ്ങൾ ഉടനെ ആശുപത്രിയിൽ എത്തി. എന്നാൽ ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞത് വേഗം ആശുപത്രിയിൽ നിന്ന് പോകാനാണ്. കൊറോണ ബാധിച്ചിട്ടില്ലെങ്കിൽ ഇവിടെ നിന്ന് പകരാൻ സാധ്യതയുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്.

തുടർന്ന് വീട്ടിൽ തന്നെ ഐസോലോഷനിൽ കഴിയാൻ ഞങ്ങൾ തീരുമാനിച്ചു. വീട്ടിലിരുന്ന് തന്നെയാണ് ചികിൽസയും എടുത്തത്.

വ്യത്യസ്ത മുറിയിൽ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോൾ അദ്ദേഹത്തിന്‍റെ അവസ്ഥ മെച്ചപ്പെട്ടു- ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ശ്രിയ ശരണ്‍ പറഞ്ഞു. റഷ്യൻ സ്വദേശി ആൻഡ്രി കൊശ്‌ചീവാണ് ശ്രിയയെ വിവാഹം കഴിച്ചത്. തെന്നിന്ത്യയിലെ മുൻനിര നായികയായി തിളങ്ങിയ നടി വിവാഹ ശേഷവും സിനിമയിൽ സജീവമായിരുന്നു. ബോളിവുഡിൽ സബ് കുശൽ മംഗൾ എന്ന ചിത്രമാണ് നടിയുടെതായി ഒടുവിൽ പുറത്തിറങ്ങിയത്. സിനിമയിൽ ഒരു ഗാന രംഗത്താണ് നടി പ്രത്യക്ഷപ്പെട്ടത്. കാർത്തിക്ക് നരേൻ സംവിധാനം ചെയ്ത നരകാസുരൻ ആണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. അരവിന്ദ് സാമി, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നരകാസുരന് പുറമെ തമിഴിൽ സണ്ടക്കാരി, ഹിന്ദിയിൽ തട്ക എന്നീ ചിത്രങ്ങളും ശ്രിയ ശരണിന്‍റെതായി അണിയറയിൽ ഒരുങ്ങുന്നു.

Related posts

Leave a Comment