തമിഴ്നാട്ടിൽ ഹിന്ദിയെ ചൊല്ലി ഗവർണർ-മുഖ്യമന്ത്രി വാക്പോര്

‌ചെന്നൈ: ഹിന്ദി മാസാചരണ വിവാദത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരേ വിമർശനവുമായി തമിഴ്നാട് ഗവർണർ ആർ.എൻ. രവി. ദ്രാവിഡ പാർട്ടികൾ തമിഴ് ഭാഷ വച്ച് രാഷ്ട്രീയം കളിക്കുകയാണ്‌. ഹിന്ദിക്കെതിരേ നടത്തുന്ന വിമർശനങ്ങളിൽ കഴന്പില്ല.

ഏതാനും വർഷങ്ങളായി സംസ്ഥാനത്ത് ഹിന്ദി പഠിക്കാൻ ജനങ്ങളിൽ ആഗ്രഹം വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ ദൂരദർശന്‍റെ വജ്ര ജൂബിലിയോടനുബന്ധിച്ച്‌ ഹിന്ദി മാസാചരണം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ഗവർണറുടെ വിമർശനം.

ഗവർണർ ആര്യനാണോ എന്നായിരുന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ ഇതിനുള്ള പ്രതികരണം. ഹിന്ദി മാസാചരണത്തിന്‍റെ പേരിൽ തമിഴ്‌നാട്ടിലെ മനുഷ്യർക്കിടയിലെ ഐക്യം തകർക്കാൻ നോക്കരുത്. ഗവർണർക്ക് ദ്രാവിഡ അലർജിയാണ്. ദേശീയ ഗാനത്തിൽനിന്നു ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കാൻ പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

അതിനിടെ, ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എം.കെ. സ്റ്റാലിൻ കത്തയച്ചു. പ്രാദേശിക ഭാഷകൾക്കു സ്വാധീനുള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങു നടത്തരുത്. നടത്തിയാൽ പ്രാദേശിക ഭാഷയെ കൂടി ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും കത്തിൽ പറയുന്നു.

Related posts

Leave a Comment