ചെറുപുഴയിൽ കാട്ടാന ആക്രമണത്തിൽ വിദ്യാർഥി മരിച്ചു; അവധിക്ക് എബിൻ വീട്ടിലെത്തിയപ്പോഴായിരുന്നു ദാരുണസംഭവം


ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. വാഴക്കുണ്ടം സെവൻസ് സ്വദേശിയായ കാട്ടാത്ത് എബിൻ സെബാസ്റ്റ്യൻ (22) ആണ് കൊല്ലപ്പെട്ടത്.

രാജഗിരിയിൽ തച്ചിലേടത്ത് ഡാർവിന്‍റെ കൃഷിയിടത്തിലാണ് പുലർച്ചെ ആറോടെ എബിനെ പരിക്കേറ്റനിലയിൽ കണ്ടത്. ഉടൻതന്നെ ചെറുപുഴ സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്‍റ് പഠിക്കുകയായിരുന്ന എബിൻ ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. വാഴക്കണ്ടത്തെ കാട്ടാത്ത് ഷാജുവിന്‍റെയും സജിനിയുടെയും മകനാണ്.

ഏക സഹോദരൻ ബിബിൻ. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, കാനംവയൽ, കോഴിച്ചാൽ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്.

കർണാടക വനത്തിൽനിന്നാണ് കാട്ടാനകൾ കൃഷിയിടങ്ങളിലെത്തുന്നത്‌. ചില ഭാഗങ്ങളിൽ കാര്യങ്കോട് പുഴ കടന്നാണ് കാട്ടാനകൾ എത്തുന്നത്.

Related posts

Leave a Comment