മൂന്നുവയസുകാരിയെ പീഡിപ്പിച്ച 60 കാരന് ഈ ശിക്ഷ മതിയാകുമോ? ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി; സംഭവം അന്തിക്കാട്‌

അന്തിക്കാട്: മൂന്നുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചതിനു 60 കാരനെ വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവിനും 75,000 രൂപ പിഴയടക്കുന്നതിന്നും ശിക്ഷിച്ചു.

മണലൂർ തിരുത്തിപറന്പ് സ്വദേശിയായ സുബ്രഹ്മണ്യനെയാണ് പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷിച്ചത്.

പോക്സോ നിയമം ഒന്പത്, പത്ത് പ്രകാരം ഏഴുവർഷം കഠിന തടവും 50, 000 രൂപ പിഴയടയ്ക്കുന്നതിനും കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമം 354 പ്രകാരം അഞ്ചുവർഷം കഠിന തടവും 25000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷ വിധിച്ചത്.

ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയടയ്ക്കാത്ത പക്ഷം ശിക്ഷാ കാലാവധി എട്ടുമാസം കൂടി അനുഭവിക്കേണ്ടി വരും.

തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരനാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയ് കുമാർ ഹാജരായി.

Related posts

Leave a Comment